കോട്ടയം: ഡിസിഎസ് നേതാവ് പൊയ്കയില്‍ പ്രസന്നകുമാറിനെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുകയും ഓഫീസ് പൂട്ടുകയും ചെയ്ത നടപടി ഒരു മന്ത്രിയും ചില ലോബികളും ചേര്‍ന്ന് ഗൂഢാലോചനാഫലമാണെന്ന് സംസ്ഥാന കമ്മറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ 15 വര്‍ഷമായി കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന പട്ടികജാതി/വര്‍ഗ്ഗ സംഘടനയാണ് ഡിസിഎസ്. കഴിഞ്ഞ ഒരു വര്ഷത്തില്പരമായി വിവിധ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുകയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കളക്ട്രേറ്റ് മാര്‍ച്ച്, ധര്‍ണ എന്നിവ നടത്തുകയും ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പട്ടികജാതി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. കൂടാതെ ഭരണഘടനാപരമായി പട്ടികജാതിക്കാര്‍ക്ക് അനുവദിച്ച കടമുറികള്‍, സ്ഥാപനങ്ങള്‍ എന്നിവ തിരികെ നല്‍കുക എന്നീവയ്ക്കായി സമിതി സമരങ്ങള്‍ നടത്തിവരുന്നു.
നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയ നടപടിക്കെതിരെ കോട്ടയം പബ്ലിക് ലൈബ്രറിയിലേക്ക് കഞ്ഞിക്കുഴി കവലയില്‍ നിന്നും പ്രകടനവും ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ.വി.സോമന്, ജനറല്‍ സെക്രട്ടറി ജോണ്സണ് മല്ലപ്പള്ളി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അനീഷ്, സി.കെ.ധര്‍മ്മരാജ്, ചിന്നമ്മ തിരുവോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: