ന്യൂദല്‍ഹി: പ്രളയം നാശം വിതച്ച് ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
കനത്ത മഴയിലും മണിടിച്ചിലിലും നിരവധി പേര് വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. കേന്ദ്രസര്‍ക്കാരിനോടും ഉത്തരാഖണ്ഡ് സര്‍ക്കാരിനോടുമാണ് സുപ്രീംകോടതി ഈ ആവശ്യം അറിയിച്ചിരിക്കുന്നത്
കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് എ.കെ പടിനായിക്, രഞ്ജന്‍ ഗൊഗോയ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
രക്ഷാപ്രവര്‍ത്തന റിപ്പോര്‍ട്ട് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സും ആര്‍മിയും ചേര്‍ന്ന് ആകെ 1189 വിമാനയാത്രകള്‍ രക്ഷാപ്രവര്ത്തനത്തിന്രെ ഭാഗമായി നടത്തിയതായും ജൂണ്‍ 23 വരെ 96,500 ആളുകളെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
ഇതില്‍ എല്ലാവര്ക്കും സൗജന്യയാത്രയാണ് നല്‍കിയത്. 4000 വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. വേണ്ടത്ര ഭക്ഷണവും വെള്ളവും പ്രളയപ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് എത്തിച്ചു നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: