എരുമേലി: കൊടിത്തോട്ടം മാലിന്യ സംസ്കരണ പ്ലാന്റില്‍ ചിരട്ടയ്ക്ക് പകരം കരിക്കിന് തൊണ്ട് ഇറക്കിയ കരാറുകാരന്റെ ബില്ല് പഞ്ചായത്ത് തടഞ്ഞു. ഇന്നലെയാണ് സംഭവം. കനത്തമഴയില്‍ പ്ലാന്റും പ്ലാന്റിലെ ചിരട്ടയും നനഞ്ഞതിനെത്തുടര്ന്നാണ് ഉണങ്ങിയ ചിരട്ട ഇറക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ കരാറുകാരന് ലോഡുമായി വരികയും പഞ്ചായത്തധികൃതരെ കാണിക്കാതെ കൊടിത്തോട്ടം പ്ലാന്റില്‍ ഇറക്കുകയുമായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചിരട്ട ചകിരിയോടു കൂടിയതാണെന്ന് ബോദ്ധ്യപ്പെട്ടത്.
കരിക്കിന് തൊണ്ടും മറ്റ് ചകിരിയോടു കൂടിയ ചിരട്ടയുമാണ് പ്ലാന്റിനുള്ളില്‍ ഇറക്കിയതെന്നും ഇത് കരാര്‍ വ്യവസ്ഥയുടെ ലംഘനമാണെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു. ചിരട്ട ഇറക്കിയതില്‍ കൃത്രിമം കാട്ടിയ കരാറുകാരന്റെ ബില്ല് ഇതോടെ തടയാനും പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: