ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ ധനിയാഖലി പൊലീസ് സ്റ്റേഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് എ.കെ പട്നായിക്, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബഞ്ചാണ് അപേക്ഷ തള്ളിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് കോടതി അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നസിറുദ്ദീനെ പുതിയ വാഹനത്തിന്രെ രജിസ്ട്രേഷന് സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ജനുവരി 18ന് ധനിയാഖലി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം നസിറുദ്ദീന്‍ സുഖമില്ലെന്നറിയിച്ച് അയാളുടെ കൂട്ടുകാരനെ പൊലീസ് ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊതുതാല്പര്യ ഹര്ജിയിന്മേല് സി.ബി.ഐ അന്വേഷണം വേണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് മമത സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: