ചങ്ങനാശേരി: നടിയും നര്‍ത്തകിയുമായ ശാലുമേനോന്റെ ഗൃഹപ്രവേശനത്തിന് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ വ്യക്തികളും പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പങ്കെടുത്തത് മാത്രം ഒരു ആരോപണമായി കരുതാനാവില്ല. ഗൃഹപ്രവേശനസമയത്ത് ശാലുമേനോനെ കുറിച്ചുള്ള ഒരു വിവാദവും ഉണ്ടായിരുന്നുമില്ല.
തിരുവല്ലയിലുള്ള ശാലുമേനോന്റെ ഡാന്‍സ് ഓഫ് സ്കൂള്‍ മ്യൂസിക്കിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് വി.മുരളീധരനെ ഗൃഹപ്രവേശനത്തിനായി ശാലുമേനോന് ക്ഷണിച്ചത്. ഗൃഹപ്രവേശനദിവസം കോട്ടയത്ത് സംഘടനാ തെരഞ്ഞെടുപ്പുസംബന്ധിച്ച് വി.മുരളീധരന് എത്തിയിരുന്നു. അന്നേദിവസം വൈകുന്നേരം തിരികെ ചങ്ങനാശേരിയിലെത്തിയ നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി.കൃഷ്ണകുമാറുമൊത്ത് സംസ്ഥാന പ്രസിഡന്റ് ശാലുമേനോന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തശേഷം തിരികെ മടങ്ങിയപ്പോയി. എന്നാല്‍ ബിജു രാധാകൃഷ്ണനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ ക്ഷണിച്ചതെന്ന വാര്‍ത്ത് അടിസ്ഥാനരഹിതമാണ്.
ബിജു രാധാകൃഷ്ണനുമായി വി.മുരളീധരന് അടുപ്പമുണ്ടെന്നുള്ളത് വരുത്തിത്തീര്‍ക്കുകയും ഇപ്പോഴത്തെ സംഭവവികാസവുമായി ബിജെപിക്കും സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും പങ്കുണ്ടെന്ന് ആരോപിക്കുന്നതിനും വേണ്ടി ചിലര്‍ നടത്തുന്ന കുത്സിത ശ്രമമാണ് ഇതിനു പിന്നിലുള്ളത്.
ചങ്ങനാശേരിയിലെ തന്നെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ വ്യക്തികളും പങ്കെടുത്തത് വ്യക്തമാണ്.
ബിജു രാധാകൃഷ്ണനെ ഇവരാരുമായും ബന്ധപ്പെടുത്താതെ വി.മുരളീധരനെ മാത്രം ബന്ധപ്പെടുത്തി തേജോവധം ചെയ്യുകയാണ് ലക്ഷ്യം. മാത്രമല്ല, സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ബിജെപി നടത്തുന്ന സമരപരിപാടികള്‍ക്ക് പിന്തുണ കുറയ്ക്കുന്നതിനും സമരം പൊളിക്കാന്‍ വേണ്ടി ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ഒരു കുപ്രചണവുമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: