കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതി കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ പതിഷേധ പ്രകടനം. പശ്ചിമബംഗാളിലെ ബരാസതിലാണ് ജനക്കൂട്ടം മമതയ്ക്ക് നേരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.
പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന മമത പറഞ്ഞത്. പ്രതികള്‍ക്കെതിരെ പതിനഞ്ച് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിടില്ലെന്നും മമത പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മമതയുടെ വസതിക്കു മുന്നില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന മമതയുടെ പ്രസ്താവനയ്ക്ക് നേരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ആവര്‍ത്തിക്കുന്ന സ്ത്രീ പീഡന സംഭവങ്ങളെ ഗൗരവത്തോടെയല്ല സംസ്ഥാന സര്‍ക്കാര്‍ കാണുന്നത് എന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: