തമിഴ്നാട്ടില്‍ അനാദികാലമായിട്ട് ഒരു തനത് ഭാഷാ സമ്പത്ത് ഉള്ളതുകൊണ്ട് ദൈവികമായ സകല ആശയങ്ങളും തന്നെ തമിഴ്ഭാഷയുടേതായ ഒരു മാധ്യമത്തിലൂടെ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തമിഴ് സമ്പത്ത് ഭാഷാപരമായ സമ്പത്ത് എന്നുപറഞ്ഞത്. അതുകൊണ്ട് വൈദികങ്ങളായ, വേദാന്തങ്ങളായ, താന്ത്രികങ്ങളായ എല്ലാം ആശയങ്ങളും തമിഴ് ഗ്രന്ഥങ്ങളിലൂടെ അവര്‍ക്ക് എക്കാലം മുതല്‍ക്ക് എന്നുപറയാന്‍ വയ്യ, അനാദികാലം മുതല്‍ക്ക് തമിഴ്നാട്ടിലുണ്ട്. ഇത് ശാസ്ത്രത്തിന്റെ ഭാഷയിലെ വ്യത്യാസമല്ലാതെ ആചരണപദ്ധതിയിലേക്ക് നമ്മള് നോക്കിക്കഴിഞ്ഞാല്‍ അത് പറയാന്‍ കഴിയില്ല. വൈദിക സംസ്കൃതി തന്നെയാണ് തമിഴ്നാട്ടിലും നമ്മള്‍ക്ക് കാണാന്‍ കഴിയുന്നത്. സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ തമിഴ്നാട്ടിലും പ്രചരിതമാണ്. എങ്കില്‍ തന്നെയും അവയില്‍ പറഞ്ഞ ആശയങ്ങള്‍ തന്നെ സ്വതന്ത്രമാക്കി തമിഴ് ഗ്രന്ഥങ്ങളായിട്ട് നമുക്ക് ലഭിച്ചുപോന്നിട്ടുണ്ട്. ഇത് മറ്റുപ്രദേശങ്ങളിലില്ലാത്തതാണ്. മറ്റുപ്രദേശങ്ങളില് ആചരണപരമായും ശാസ്ത്രസംബന്ധമായും സംസ്കൃതത്തിന് തന്നെയാണ് പ്രാധാന്യമുണ്ടായിരുന്നത്. തമിഴ്നാട്ടില്‍ അതിന് ഭിന്നമായി തമിഴിന് പ്രാധാന്യം വന്നു. നമ്മുടെ അഭിപ്രായത്തില്‍ ശാസ്ത്രപ്രതിപാദനത്തില് ഭാഷയുടേതായ ആ വ്യത്യാസം മാറ്റിക്കഴിഞ്ഞാല്‍ എല്ലാം ഒന്നുതന്നെയാണ്. ശൈവമായും വൈഷ്ണവമായുംഉള്ള ചില ആധിക്യങ്ങളും ചില ന്യൂനതകളും ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലും നമുക്ക് കണ്ടെത്താന്‍ കഴിയും. അതുപോലെ തന്നെ തമിഴ്നാട്ടിലുമുണ്ട്. പക്ഷേ അന്തസത്തയ്ക്ക് യാതൊരു മാറ്റവുമില്ല. സാരമെല്ലാം ഒന്നുതന്നെയാണ് ഒരു വ്യത്യാസവുമില്ല.
– സ്വാമി ചിദാനന്ദപുരി
സമ്പാദകന്‍ : അരുണ്‍ പ്രഭാകരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: