യജ്ഞങ്ങളുടെ ബാഹ്യകര്‍മങ്ങള്‍ മാത്രം നിരീക്ഷിച്ചിട്ട് ബ്രാഹ്മണരെ കുറ്റപ്പെടുത്തുന്ന ആളുകളുണ്ട്. അവരുടെ അഭിപ്രായം ‘അഗ്നിയില്‍ നെയ്യും മറ്റ് സാധനങ്ങളും ഒഴിച്ച് അത്രയും സാധനങ്ങള്‍ പാഴാക്കിക്കളയുന്നു. അതേസമയം ധാരാളം ആളുകള്‍ പട്ടിണി കിടക്കുന്നു. വേണ്ടത്ര ആഹാരം കിട്ടാതെ വലയുന്നു.
ബ്രാഹ്മണര്‍ നിഷ്ഫലമായ കാര്യങ്ങള്‍ക്കുവേണ്ടി പണം ദുരുപയോഗപ്പെടുത്തുന്നു എന്നുപറഞ്ഞ് അവരെ കുറ്റപ്പെടുത്തുന്നു. അജ്ഞതമൂലമുള്ള ഈ കുറ്റം ചുമത്തലില്‍ വിദ്യാസമ്പന്നരും കൂടെക്കൂടുന്നു.
കര്‍ഷക കുടിയാന് നിലം ഉഴുന്നു. പാടങ്ങള്‍ ഒരുക്കുന്നു, അതില്‍ വെള്ളം കടത്തുന്നു, വിത്ത് വിതയ്ക്കാനായി പാടങ്ങളെ സജ്ജമാക്കുന്നു. അനന്തരം അയാള്‍ നാല് ചാക്ക് വിത്ത് പാടത്ത് വിതയ്ക്കുന്നു. കാര്‍ഷികവൃത്തിയില്‍ അജ്ഞനായ ഒരാള്‍ അയാളെ കളിയാക്കുന്നു. “നിങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ അവര്‍ സന്തോഷത്തോടെ ഭക്ഷിക്കേണ്ട ധാന്യം നിങ്ങള്‍ വയലില്‍ എറിഞ്ഞുകളയുന്നു.” പക്ഷേ നാല് ചാക്കിന് പകരം ആ ‘ഭ്രാന്തന്’ നാല്‍പ്പത് ചാക്ക് ധാന്യം വിളവെടുപ്പിന് ശേഷം വീട്ടില്‍ കൊണ്ടുവരുന്നു.
രണ്ട് ടിന് നെയ്യ് അനുഷ്ഠാന കര്മങ്ങളോടെ പരിശുദ്ധമാക്കപ്പെട്ട അഗ്നിയില്‍ ഒഴിക്കുമ്പോള്‍ ലോകത്തിന് ഇരുന്നൂറ് ടിന് നെയ്യ് നേട്ടമുണ്ടാക്കുന്നു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: