ബ്രഹ്മമാകുന്ന ഉപാദാനത്തിനുമായ നാമരൂപങ്ങള്‍ നല്കുന്നു. തത്ഫലമായി ബ്രഹ്മം ഇക്കാണായതെല്ലാമായി നമുക്ക് തോന്നിക്കുന്നു. അപ്പോള്‍ അദ്വൈതമതത്തില്‍ വ്യക്തിഗതനായ ആത്മാവിനും സ്ഥാനമില്ല.
വ്യക്തിഗതങ്ങളായ ആത്മാക്കളും മായയുടെ സൃഷ്ടിയാണെന്നാണ് അദ്വൈതികള്‍ പറയുന്നത്. വാസ്തവത്തില്‍ അവ ഉണ്ടാകാന്‍ വയ്യ. ആകപ്പാടെ ഒരൊറ്റ അസ്തിത്വമേ ഉള്ളൂവെങ്കില്‍, ഞാന്‍ വേറെ, നിങ്ങള്‍ വേറെ ഇത്യാദി ഭേദങ്ങള്‍ സാധ്യമാകുന്നതെങ്ങനെ? നാമെല്ലാവരും ഒന്നുതന്നെ.
തിന്മയുടെ നിദാനം ഈ നാനാത്വദര്ശനമാണുതാനും.ഞാന്‍ ഈ ജഗത്തില്നിന്ന് വെറെയാണെന്ന തോന്നല്‍ എന്നിലുണ്ടാകുന്നതോടൊപ്പം ആദ്യം ഭയവും പിന്നീട് ദുഃഖവും വന്നുചേരുന്നു.
”ഏതൊരവസ്ഥയില്‍ ഒരുവന് മറ്റൊന്നിനെ കേള്‍ക്കുന്നു, മറ്റൊന്നിനെ കാണുന്നു, അത് അല്പ്പാവസ്ഥയാകുന്നു. ഏതൊരവസ്ഥയില്‍ ഒരുവന് അന്യമായൊന്നിനെ കാണുന്നില്ലയോ അന്യമായൊന്നിനെ കേള്‍ക്കുന്നില്ലയോ അത് മഹത്തമമായ അവസ്ഥയാകുന്നു, ഈശ്വരാവസ്ഥയാകുന്നു.
ആ ഭൂമാവിലത്രേ സമ്പൂര്‍ണമായ സുഖം, അല്പ്പവസ്തുക്കളില് സുഖമേയില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: