ജമ്മു: നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം നടത്തി. ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലാണ് നിയന്ത്രണ മറികടന്ന് പാക് സൈനികര്‍ വെടിവെപ്പ് നടത്തിയത്. കഴിഞ്ഞ നാലുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രി കൃഷ്ണഗാട്ടി മേഖലയിലേക്ക് പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് പതിരോധ പിആര്‍ഒ എസ്.എന്‍.ആചാര്യ പറഞ്ഞു. വെടിവെപ്പ് പത്തുമിനിറ്റോളം നീണ്ടു. അതിര്‍ത്തിരേഖയില്‍ സൈനികരാരും തിരിച്ചടിച്ചില്ലെന്നും ആര്‍ക്കും ജീവഹാനിയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും ആചാര്യ പറഞ്ഞു.
അതിര്‍ത്തിയില്‍ നുഴഞ്ഞുകറാനുള്ള ശ്രമം നടക്കുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്രോളിംഗ് ശക്തമാക്കുകയും സൈനികര്‍ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് പാക്കിസ്ഥാന് നടത്തിയ ശക്തമായ വെടിവെപ്പിലും ആക്രമണത്തിലും കഴിഞ്ഞ ജൂണ്‍ 7 ന് ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മെയ് 27 നും ഇന്ത്യന്‍ ഭാഗത്തേക്ക് പാക്കിസ്ഥാന് സൈനികര്‍ ആക്രമണം നടത്തിയിരുന്നു.
കൂടാതെ കഴിഞ്ഞ മെയ് 24 ന് ജമ്മുകാശ്മീരിലെ ടറ്റ്മാരി ഗാലി മേഖലയില്‍ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബ്രിഗേഡിയര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: