ന്യൂദല്‍ഹി: നഗരാസൂത്രണം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കസ്തൂരി രംഗന് സമിതിയുടെ ശുപാര്‍ശ. ദുരന്ത നിവാരണത്തിന് സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും തീരുമാനമെടുക്കാം. വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ തിരുത്തണമെന്നും കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശ ചെയ്തു.
നഗരാസൂത്രണത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് കൈക്കൊള്ളാം. ദുരന്തനിവാരണത്തില്‍ അന്തിമതീരുമാനം സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായിരിക്കും.100 കിലോ മീറ്റര്‍ വരെയുള്ള ദേശീയ പാത വികസനത്തിന് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ലെന്നും കസ്തൂരിരംഗന്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.
രാജ്യത്ത് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ഉയരത്തിന് ആനുപാതികമായി വഴിയും മറ്റ് അനുബന്ധ സൗകര്യങ്ങളും സമീപത്തായി ഫയര്‍സ്റ്റേഷനും വേണമെന്ന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ പുനപരിശോധിക്കണമെന്നും കസ്തൂരിരംഗന്‍ സമിതി ആവശ്യപ്പെട്ടു. അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉചിതമായ ചട്ടങ്ങളും നിയന്ത്രണങ്ങളും മാര്‍ഗരേഖയും കൊണ്ടുവരണമെന്നും ശുപാര്‍ശയിലുണ്ട്.
റോഡിന്റെ വീതിയും കെട്ടിടത്തിന്റെ ഉയരവും തമ്മിലുള്ള അനുപാതം സംബന്ധിച്ച വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2012 ലെ മാര്‍ഗരേഖയ്ക്കെതിരെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് പുന:പരിശോധനയ്ക്കായി കസ്തൂരിരംഗന്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
മാര്‍ഗരേഖ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറി വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്ത് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: