പൊന്‍കുന്നം: സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ അമിത നിരക്ക് വാങ്ങുന്നതായി പരാതി. മൂത്രപ്പുര ഉപയോഗത്തിന് 50 പൈസയും കക്കൂസ് ഉപയോഗത്തിന് 2 രൂപയും നിരക്ക് നിശ്ചയിച്ചാണ് ചിറക്കടവ് പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന് നടത്തിപ്പ് ലേലം ചെയ്ത് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ യഥാക്രമം രണ്ടുരൂപയും 5 രൂപയുമാണ് ഈടാക്കുന്നത്. പണപ്പിരിവിന് കൊച്ചുകുട്ടികളെയുമാണിവിടെ ഉപയോഗിക്കുന്നത്. നിരക്കെഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടില്ല. അമിത നിരക്കിനെച്ചൊല്ലി യാത്രക്കാരും നടത്തിപ്പുകാരും തമ്മില്‍ തര്‍ക്കം പതിവാണ്. പണം പിരിക്കാനായി ഇരിക്കുന്ന മുതിര്‍ന്നവര്‍ മദ്യലഹരിയിലാണെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: