നമ്മള് വെള്ളത്തിന്റെ മുകള്‍പ്പരപ്പ് മാത്രം കാണുന്നതുകൊണ്ട് അതിന്റെ ചലനം കാരണം അടിത്തട്ടും ചലിക്കുന്നതായി വിചാരിക്കുന്നു. അടിത്തട്ട് നിശ്ചലമാണ്.
അതുപോലെ മനസിലെ ചിന്തകള്‍ കാരണം അതിന്റെ അടിയിലുള്ള,അതിന് ആധാരമായ നിശ്ചലത്വം നമ്മള് കാണാതെപോവുകയാണ് ചെയ്യുന്നത്. അതറിയണമെങ്കില്‍ ചിന്താതരംഗങ്ങള്‍ ഒടുങ്ങണം. ഇളകിമറിയുന്ന മനസല്ല, അതിന്റെ ഇളക്കമില്ലാത്ത അടിത്തട്ടാണ് നമ്മുടെ ഉണ്മ.
അവിടെ കാലുറച്ചാല്പ്പിന്നെ ഭയക്കാനില്ല. കുളത്തിന്റെ അടിത്തട്ട് കാണണമെങ്കില്‍ ഓളങ്ങളൊടുങ്ങിയാല് മാത്രം പോരാ, വെള്ളവും തെളിഞ്ഞതായിരിക്കണം.
അതുപോലെ ചിത്തശുദ്ധി വരാതെ അല്‍പ്പനേരം ചിന്തയില്ലാതെ ഇരുന്നതുകൊണ്ട് മാത്രം മനസിന്റെ അടിത്തട്ട് കാണാന്‍ കഴിയില്ല. അതിനാണ് ആദ്ധ്യാത്മികത്തില്‍ സാധനയ്ക്ക് ഇത്ര പ്രാധാന്യം കൊടുത്തിരിക്കുന്നത്.
ഗുരു പറയുന്ന രീതിയിലുള്ള സാധനയും നിഷ്കാമകര്മവുംകൊണ്ടാണ് മനസിന് നിര്‍മലത കൈവരുന്നത്. അങ്ങനെ നിര്‍മലമായ മനസില്‍ ചിന്തകള്‍ അവസാനിക്കുമ്പോള്‍ ആത്മതത്ത്വം സ്വയം തെളിയുന്നു.
മാതാഅമൃതാനന്ദമയി ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: