Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അരുതാത്തത് ചെയ്യരുതേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2013, 10:28 pm IST
in Lifestyle

ലാഭക്കൊതിയന്മാര്‍ നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുന്നില്ല. അമ്മമാര്‍ തങ്ങളുടെ പൊന്നോമനയ്‌ക്ക് വേണ്ടി എന്നും വിശ്വസ്തതയോടെ വാങ്ങി ഉപയോഗിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡറിന്റെ നിര്‍മാതാക്കള്‍ ആ വിശ്വാസ്യതയെ മുതലെടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാകുന്നത്.

ഏറ്റവും മാരകമായ കാന്‍സറിനും തൊലിപ്പുറത്തെ   ചൊറിയ്‌ക്കും കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണില്‍ അടങ്ങിയിട്ടുണ്ടെന്ന  കണ്ടെത്തലിനെ തുടര്‍ന്ന്  ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത് അടുത്തിടെയാണ്.  2007 ല്‍ നിര്‍മിച്ച ബേബി പൗഡറുകളിലാണ് എഥിലിന്‍ ഓക്‌സൈഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിര്‍മിച്ച ഒരു ലക്ഷത്തിലധികം ടിന്നുകളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.

ഒരു കുഞ്ഞുജനിച്ചാല്‍ വീട്ടുകാരും നാട്ടുകാരും  ആദ്യം നല്‍കുക ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ എല്ലാ ഉത്പന്നങ്ങളും അടങ്ങിയ ഒരു കിറ്റായിരിക്കും. നവജാത ശിശുവിന് ആദ്യമായി നല്‍കുന്നത് ഇത്തരത്തിലൊരു വിഷവസ്തുവാണെന്ന് സന്തോഷത്തോടെ  നല്‍കുന്നവരോ  സംതൃപ്തിയോടെ  ഉപയോഗിക്കുന്നവരോ അറിഞ്ഞിരുന്നില്ല. രണ്ടോ മൂന്നോ വര്‍ഷം വരെ ഉപയോഗിക്കാല്‍ കഴിയുന്നത്രത്തോളം ഈ ഉത്പന്നത്തിന്റെ ഗിഫ്റ്റ് പായ്‌ക്കറ്റുകള്‍ കിട്ടിയിട്ടുമുണ്ടാകും.  കാശ് കൊടുത്ത് ഏതായാലും കുഞ്ഞിനുള്ള സോപ്പും പൗഡറും ഷാംപുവും ക്രീമും ഒന്നും വാങ്ങേണ്ടതില്ലല്ലോ എന്ന് ആശ്വസിക്കുന്നവര്‍ക്കിടിയിലാണ്  ഇടിത്തീ പോലെ ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

കുഞ്ഞിന് നിറം വയ്‌ക്കാനും ചര്‍മം മൃദുവാകാനും എന്തിന് നീളം വയ്‌ക്കാന്‍ പോലും ഫലപ്രദം എന്ന വിധത്തിലാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ പല പരസ്യങ്ങളും ഉപഭോക്താവിന്റെ മുന്നില്‍ എത്തുന്നത്. ഇതെല്ലാം കണ്ട് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്‍കാന്‍ ആഗ്രഹിക്കുന്ന പാവം മാതാപിതാക്കള്‍ എത്ര തുക മുടക്കിയും ഇവ  വാങ്ങി ഉപയോഗിക്കുകയും ചെയ്യും. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് ഇതുപോലുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴേ മനസ്സിലാകു എന്ന് മാത്രം.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതെങ്കിലും മുതിര്‍ന്നവരും ഈ ഉത്പന്നത്തില്‍ ആകൃഷ്ടരാണ് എന്നതാണ് മറ്റൊരു വസ്തുത. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ളതല്ലെ അതിനാല്‍ തന്നെ ഇതില്‍ ചര്‍മത്തിന് ഹാനികരമായ ഒന്നും ഉണ്ടാവില്ല എന്ന ചിന്തയാണ് ഇതിന് പിന്നില്‍.

എന്തിനാണ് ഇത്തരം സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പിന്നാലെ പോകുന്നത് എന്ന് ചോദിച്ചാല്‍ പലപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയെന്ന് വരില്ല. ഉപയോഗിക്കാന്‍ എളുപ്പം എന്ന് ഒറ്റവാക്കില്‍ കാര്യങ്ങള്‍ ഒതുക്കിയേക്കാം. നല്ലപോലെ എണ്ണ തേച്ച് നാടന്‍ മഞ്ഞള്‍  തുളസിയിലയോ വേപ്പിലയോ ചേര്‍ത്ത് അരച്ച് കുഞ്ഞിന്റെ ദേഹത്ത് പുരട്ടി കുറച്ചുനേരം കഴിഞ്ഞ് ഇഞ്ച ഉപയോഗിച്ച് കുഞ്ഞിനെ കുളിപ്പിച്ചെടുക്കാന്‍ ഇന്ന് ആര്‍ക്കാണ് നേരം. അപ്പോള്‍ പിന്നെ മറ്റാരെങ്കിലും ഉണ്ടാക്കുന്നത് കണ്ണുമടച്ച് വിശ്വസിച്ച് വിഷമാണെങ്കിലും വാങ്ങി ഉപയോഗിക്കുക. ഇതാണ് ഇന്ന് കണ്ടുവരുന്നത്.

ഈ നേരിമില്ലായ്‌മയെ മുതലെടുക്കാന്‍ സ്വദേശികള്‍ മാത്രമല്ല വിദേശ സൗന്ദര്യവര്‍ധക ഉത്പന്ന നിര്‍മാതാക്കളും മുമ്പന്തിയിലാണ്. അവരുടെ ഉത്പന്നങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിക്കാന്‍ പറ്റുന്ന വിപണിയായി അവര്‍ ഇന്ത്യയെ എന്നേ കണ്ടെത്തി കഴിഞ്ഞു.

നമ്മുടെ രാജ്യത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അവരുടെ വരുമാനത്തിന്റെ 35 ശതമാനവും ചെലവാക്കുന്നത് ഇത്തരത്തില്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനാണ്. കോര്‍പ്പറേറ്റ് തലത്തില്‍ ജോലി നോക്കുന്ന 20 നും 40 നും ഇടയില്‍ പ്രായമുള്ള 10 ദശലക്ഷത്തോളം സ്ത്രീകളാണ് വരുമാനത്തിന്റെ നല്ലൊരു ഭാഗം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  2020 ഓടെ ഇതില്‍ അഞ്ച് മടങ്ങ് വര്‍ധനവുണ്ടാകുമെന്നും പറയുന്നു. ഏഴ് വര്‍ഷത്തിനകം 10 ദശലക്ഷത്തില്‍ നിന്നും 50 ദശലക്ഷമായി ഇത് ഉയരണമെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കു, ഇന്ത്യയിലെ ജനങ്ങള്‍ എത്രമാത്രമാണ് കോസ്‌മെറ്റിക് ഉത്പന്നങ്ങളുടെ പിന്നാലെ പായുന്നതെന്ന്. സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന സംഗതി തന്നെ. എന്ന് കരുതി പരസ്യത്തില്‍ കാണുന്നതെന്തും വാങ്ങിത്തേച്ച് ഉള്ള സൗന്ദര്യം കൂടി നശിപ്പിക്കേണ്ട ആവശ്യമുണ്ടോ?

വിനീത വേണാട്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.