Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അനുഭവം പാഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2013, 10:04 pm IST
in Lifestyle

ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ നിന്ന്‌ മാത്രമല്ല ഒന്നും നേടാത്തവരില്‍ നിന്നും ഏറെ പഠിക്കാനുണ്ട്‌….സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ 389-ാ‍ം റാങ്ക്‌ നേടിയ മലയാളി നന്ദിനി.ആര്‍. നായരുടെ വാക്കുകളാണിത്‌. ജീവിതത്തില്‍ നമുക്കുണ്ടാകുന്ന ഓരോ അനുഭവങ്ങളും ബന്ധങ്ങളും കണ്ടുമുട്ടലുകളും അമൂല്യമാണെന്ന്‌ വിശ്വസിക്കുന്ന വ്യക്തിയാണ്‌ ഞാന്‍, കാരണം എന്നെ തേടിയെത്തിയ ഓരോ വിജയത്തിനു പിന്നിലും ഈ അനുഭവങ്ങളും ബന്ധങ്ങളുമൊക്കെ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌-നന്ദിനി നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

പതിമൂന്നാം വയസ്സില്‍ ആരംഭിച്ച നാടക പരീശീലനക്കളരിയിലെ അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതാണ്‌ നന്ദിനിക്ക്‌. സിവില്‍ സര്‍വ്വീസ്‌ നേടണമെന്ന കുട്ടിക്കാലം മുതലുള്ള ആഗ്രഹം പൂര്‍ത്തീകരിച്ച സന്തോഷം ഈ മിടുക്കി മറച്ചുവെക്കുന്നില്ല. അതിനുവേണ്ടി നേരത്തേ ചില തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. വാര്‍ത്തകള്‍ ശ്രദ്ധിക്കുക, പുസ്തകങ്ങള്‍ വായിക്കുക, കിട്ടുന്ന വിവരങ്ങള്‍ കുറിച്ചുവെക്കുക തുടങ്ങിയ ചില പൊടിക്കൈകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ 24 മണിക്കൂറും ഇതിനുവേണ്ടി പഠിച്ചിട്ടില്ലെന്ന്‌ നന്ദിനി പറയുന്നു.

നാടകം, ചിത്രരചന, നൃത്തം ഇതായിരുന്നു നന്ദിനിയുടെ ലോകം. സിവില്‍ സര്‍വ്വീസ്‌ മോഹം മനസില്‍ സൂക്ഷിക്കുമ്പോഴാണ്‌ സിനിമയിലേക്കുള്ള നന്ദിനിയുടെ ചുവടുമാറ്റം. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയാണ്‌ ആദ്യത്തെ സിനിമ. സിവില്‍ സര്‍വ്വീസിനുവേണ്ടി രാവും പകലും പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ വേഷമായിരുന്നു അതില്‍.

നാടക കളരിയിലെ തന്റെ അനുഭവ സമ്പത്താണ്‌ സിനിമയിലേക്കുള്ള വരവിന്‌ നിദാനമെന്ന്‌ നന്ദിനി പറയുന്നു. നാടകമില്ലെങ്കില്‍ ഇതൊന്നും തന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകില്ലെന്നും നന്ദിനി വിശ്വസിക്കുന്നു. അന്താരാഷ്‌ട്ര നാടക വേദികളിലെ അനുഭവങ്ങള്‍ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു നന്ദിനിക്ക്‌. കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പും ഇതിലൂടെ ലഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ആഷിക്‌ അബു ചിത്രം ഡാ തടിയനിലും നന്ദിനി അഭിനയിച്ചു. മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കലാകാരിക്ക്‌ ഇതാദ്യമായാണ്‌ സിവില്‍ സര്‍വ്വീസില്‍ മികച്ച വിജയം ലഭിക്കുന്നത്‌. അത്തരത്തില്‍ നന്ദിനിയുടെ വിജയത്തിന്‌ മാറ്റ്‌ കൂടും.

ശ്യാമ ഉഷ

ഒരു പക്ഷെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാവണം തന്റെ വിജയം ജനങ്ങള്‍ അറിയുന്നത്‌. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ വിജയം ആരും അറിയാതെ പോയേനെയെന്നും നന്ദിനി പറയുന്നു.

സിനിമ സീരിയസായി എടുത്തിട്ടില്ലെന്നും ഈ മേഖലയില്‍ സജീവമാകാന്‍ താല്‍പ്പര്യമില്ലെന്നും നന്ദിനി പറയുന്നു. സിനിമയും നാടകവും തമ്മില്‍ താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.

എന്നാല്‍ സിനിമയേക്കാള്‍ നാടകത്തിനോടാണ്‌ നന്ദിനിക്ക്‌ പ്രിയം. പ്രതീക്ഷകള്‍ കടത്തിവെട്ടുന്നതാണ്‌ സിനിമ. നാടകം അങ്ങനെയല്ല. നാടകത്തിന്റെ പ്രചാരം എന്നും നിലനില്‍ക്കുന്നതാണെന്നും നന്ദിനി അഭിപ്രായപ്പെടുന്നു. നാടക പരിശീലന ക്ലാസിലെ അനുഭവങ്ങളും അതോടൊപ്പമുണ്ടായ യാത്രകളും എന്നും ആസ്വദിച്ചിട്ടേയുള്ളൂ താന്‍. ജീവിതത്തില്‍ ഒരിക്കല്‍പോലും കുത്തിയിരുന്ന്‌ പഠിച്ചിട്ടില്ല. എന്നാല്‍ പഠിക്കുന്നത്‌ ആസ്വദിച്ചായിരിക്കും. കുട്ടികളെ പഠനത്തില്‍ അവരുടെ ഇഷ്ടത്തിന്‌ വിടണമെന്ന അഭിപ്രായക്കാരിയാണ്‌ നന്ദിനി. പഠിക്കാനായി എപ്പോഴും അവരില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴാണ്‌ പിരിമുറുക്കമുണ്ടാകുന്നത്‌. ഇഷ്ടമുള്ള സമയത്ത്‌ മാത്രം പഠിച്ചാല്‍ മതി.

പക്ഷെ ആ പഠനം ഗൗരവമായി എടുക്കണമെന്നും ഈ മിടുക്കി പറയുന്നു. ഡിഗ്രിക്ക്‌ ഇക്കോണമിക്സായിരുന്നു വിഷയം. ഒന്നാം റാങ്കോടെ പാസായി. എംഎ ചെയ്തത്‌ ചെന്നൈ ലൊയോള കോളേജിലാണ്‌. ഗോള്‍ഡ്‌ മെഡലോടെയാണ്‌ ഇവിടെ നിന്നും പാസായത്‌.

എറണാകുളം പാലാരിവട്ടം സ്വദേശിനിയാണ്‌ നന്ദിനി. കളമശേരി എച്ച്‌എംടി ജീവനക്കാരനായ സി.രഘുവിന്റെയും വിജയലക്ഷ്മിയുടേയും മകളാണ്‌. ഇളയ സഹോദരന്‍ വിജയകൃഷ്ണന്‍ ബാംഗ്ലൂരില്‍ ബിരുദ വിദ്യാര്‍ത്ഥി. റവന്യൂ സര്‍വ്വീസില്‍ ചേരണമെന്നാണ്‌ നന്ദിനിയുടെ ആഗ്രഹം. സപ്തംബറില്‍ ആരംഭിക്കുന്ന പരിശീലനത്തിനായി കാത്തിരിക്കുകയാണ്‌ നന്ദിനിയിപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.