ജ്ഞാനപ്രാപ്തിക്ക് ഒരു മാര്‍ഗമേ ഉള്ളൂ. അത് ഏകാഗ്രതയാണ്. ദ്രവ്യതത്ത്വപരീക്ഷകന്‍ പരീക്ഷണശാലയിലിരുന്ന് തന്റെ മനഃശക്തികളെ മുഴുവന്‍ ഒരു കേന്ദ്രത്തില്‍ ഏകാഗ്രമാക്കിവെച്ച്, താന്‍ ഏതു വസ്തുക്കളുടെ തത്ത്വമന്വേഷിക്കുന്നുവോ അതുകള്‍ക്കുനേരെ തൊടുക്കുന്നു; അങ്ങനെ അവയുടെ രഹസ്യം കണ്ടുപിടിക്കുന്നു. അതുപോലെ ജ്യോതിഃശാസ്ത്രജ്ഞന്‍ സ്വമനഃശക്തികളെ ഏകാഗ്രമാക്കി ദൂരദര്‍ശിനിയില്‍ക്കൂടെ ആകാശത്തിലേക്ക് തിരിച്ചുവിടുന്നു; അപ്പോള്‍ നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും അവയുടെ രഹസ്യങ്ങള്‍ അയാള്‍ക്ക് വിട്ടുകൊടുക്കുന്നു. ഞാന്‍ നിങ്ങളോട് സംസാരിക്കുന്ന വിഷയത്തില്‍ എനിക്ക് എന്റെ വിചാരങ്ങളെ എത്രയധികം ഏകാഗ്രമാക്കുവാന്‍ സാധിക്കുമോ അത്രയധികം ആ വിഷയം പ്രകാശിപ്പിക്കുവാനും സാധിക്കും. ഇത് കേട്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് എത്രയധികം നിങ്ങളുടെ വിചാരങ്ങളെ ഏകാഗ്രമാക്കുവാന്‍ സാധിക്കുന്നുവോ അത്രയും കൂടുതല്‍ വ്യക്തമായി ഞാന്‍ പറയുന്നതു ഗ്രഹിക്കാനും സാധിക്കും.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: