പാലാ: നീതിനിഷേധിക്കപ്പെട്ട ഹിന്ദുസമൂഹം ഭരണകൂടഭീകരതയ്ക്കെതിരെ ഉണര്‍ന്നു പോരാടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ ആഹ്വാനം ചെയ്തു. വിവേകാനന്ദ സ്വാദ്ധ്യായ സമിതി എലിക്കുളം പഞ്ചായത്ത് സമിതി സംഘടിപ്പിച്ച ഹിന്ദു ഏകതാസമ്മേളനത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന മദനി പരോളില്‍ എത്തിയപ്പോള്‍ ഇടതും വലതും ഇരുന്നവരാണ് നരേന്ദ്രമോഡിയെ ബഹിഷ്കരിക്കുന്നത്. മോഡിയെ പുച്ഛിക്കുന്നവര്‍ ഗുജറാത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക് ഇവിടെ ജോലി കൊടുക്കുവാന്‍ തയ്യാറാകണം. മതേതര വാദികളെന്നു നടിക്കുന്നവര്‍ ശിവഗിരിമഠത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന വ്യഗ്രത ഇതര മഠങ്ങളോടുംകൂടി കാണിച്ചാല്‍ നന്നായിരുന്നുവെന്നും ശശികലടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
യോഗം കോവില്‍മല രാജാവ് രാമന് രാജമന്നാന് ഉദ്ഘാടനം ചെയ്തു. പി.ആര്.ദിലീപ് കുമാരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഏകോപനസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ആര്.എസ്.അജിത്കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എം.ആര്.സരീഷ്കുമാര്‍, ഗോപിനാഥന് നായര്‍ കിഴുവള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സാമുദായിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തോടനുബന്ധിച്ച് പൊന്‍കുന്നം പുതിയകാവ് ക്ഷേത്രസന്നിധിയില്‍ നിന്നുമാരംഭിച്ച സ്വീകരണപരിപാടിക്ക് സുരേഷ് വെള്ളാംകാവില്‍, ഹരികൃഷ്ണന് മാടത്താനി, എം.എന്‍.രാധാകൃഷ്ണന്, രഘുനാഥ് പനമറ്റം, അനുരൂപ് കിഴക്കേകര, അനീഷ് വഞ്ചിമല എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: