ചെന്നൈ: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പിഎംകെ നേതാവുമായ അന്‍പുമണി രാംദോസിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇതു രാഷ്ട്രീയ പകപോക്കലാണെന്ന് രാംദോസ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എഐഡിഎംകെയ്ക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷാവസാനം ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചതുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പോലീസ് നിരോധനാജ്ഞ ലംഘിച്ച് വില്ലുപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് രാംദോസിന്റെ പിതാവായ എസ്.രാംദോസിനെ കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പിഎംകെയുടെ സ്ഥാപക നേതാവാണ് എസ്.രാംദോസ്.തന്റെ അറസ്റ്റിന്തിരെ സമാധാനപരമായി പ്രതിഷേധം നടത്താന്‍ അന്‍പുമണി രാംദോസ് സംഘാംഗങ്ങളെ ഉദ്ബോധിപ്പിച്ചു. പിഎംകെ നേതാവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പുതുച്ചേരിയിലെ കടകമ്പോളങ്ങള്‍ അടച്ച് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: