ന്യൂദല്‍ഹി: കേന്ദ്രവിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിംഗ് ആവശ്യപ്പെട്ടു. ലഡാക്കില്‍ നിന്നും ചൈനീസ് സൈന്യം തിരിച്ചുപോകാതെ ബീജിംഗിലേക്ക് ഇന്ത്യ ഒരു സന്ദര്‍ശനവും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2010 വരെ ഇന്ത്യന്‍ സൈന്യത്തിന്റെ അധികാരപരിധിയില്‍ വരുന്ന പ്രദേശമായിരുന്ന ലഡാക്കില്‍ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്തോ-ടിബറ്റന്‍ പോലീസിനെ നിയോഗിച്ചതു മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. എത്രയും പെട്ടെന്ന് പ്രദേശത്ത് വീണ്ടും സൈന്യത്തെ നിയോഗിക്കണം. ഇന്ത്യയെ എല്ലാ ഭാഗങ്ങളില്‍നിന്നും ചൈന വളയുകയാണ്. അതിര്‍ത്തി ലംഘനത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കാത്തതു കൊണ്ടാണ് പാക്കിസ്ഥാന് പോലെയുള്ള ചെറിയ രാജ്യങ്ങള്‍ വരെ ഇന്ത്യന്‍ അതിര്‍ത്തിലംഘിച്ച് സൈനികരെ കൊല്ലുന്നത്. ആഭ്യന്തരവും ബാഹ്യവുമായ നിരവധിപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്, അദ്ദേഹം കുറ്റപ്പെടുത്തി.
ചൈനീസ് സൈന്യം കടന്നുകയറിയപ്രദേശം ‘നോ മാന്‍സ് ലാന്റ്’ ആണെന്നും അവര്‍ സ്ഥിരമായി ഇങ്ങനെ കയ്യടക്കാറുള്ളതാണെന്നുമുള്ള ഇന്ത്യന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയുടെ പ്രസ്താവനയെ ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ചൈനീസ് കടന്നുകയറ്റം വെറും പ്രാദേശികപ്രശ്നം മാത്രമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചുമതലയില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിന് തുല്യമാണ്. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് 19 കിലോമീറ്റര്‍ കടന്നുകയറിയ ചൈനീസ് സൈന്യം കഴിഞ്ഞ 15 ദിവസമായി അവിടെ തമ്പടിച്ചിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഉന്നത ചൈനീസ് നേതൃത്വവുമായി വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രകാശ് ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: