ഭോപ്പാല്‍: രാജ്യത്തെ ജനങ്ങള്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയില്‍ ശക്തനായ ഒരു നേതാവിനെ കാണുന്നുവെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഉമാ ഭാരതി. മോദിയെപ്പോലെ ഭീകരതയെയും നക്സലിസത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ കഴിവുള്ള നേതാവിനെയാണ് ജനങ്ങള്‍ക്കാവശ്യമെന്നും ഉമ വ്യക്തമാക്കി.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോദിയെ പ്രഖ്യാപിക്കുമോയെന്നു പറയാനുള്ള അധികാരം എനിക്കില്ല. നക്സിലസവും ഭീകരതയും വളരുന്നതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. അഴിമതിയും അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തലയറുത്തതുപോലുള്ള സംഭവങ്ങളും അവരുടെ ആകുലതകളുടെ ആഴമേറ്റുന്നു. അതിനാല്‍ത്തന്നെ രാജ്യം മോദിയെപ്പോലെ ആര്‍ജവമുള്ള നേതാവില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന, ഉമ പറഞ്ഞു.
ഹീറോയായി കാണാവുന്ന ഒരു നേതാവിനെ പൊതു സമൂഹം കാംഷിക്കുന്നു. മധുരഭാഷണം നടത്തുന്ന അമുല്ബേബികളെപ്പോലുള്ളവരെയല്ല ജനത്തിനുവേണ്ടത്.
ക്രമസമാധാനവും വികസനവും ഒരുപോലെ മികവുറ്റതാക്കിയതിനാലാണ് മോദി രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ടത്. നല്ലറോഡുകള്‍ ഉണ്ടായിട്ടു കാര്യമില്ല. അതിലൂടെ സമാധാനത്തോടെ നടക്കാനും സാധിക്കണം.
ഇതു രണ്ടും പ്രദാനം ചെയ്യുന്നതില്‍ മോദി വിജയിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. മോദിക്കുവേണ്ടിയുള്ള മുറവിളി മാധ്യമ സൃഷ്ടിയല്ലെന്നും ജനതയുടെ അരക്ഷിത ബോധത്തില്‍ നിന്ന് ഉയരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: