പാലാ: വാഗമണ്‍ മുരുകന് മല വീരവേലായുധ പെരുമാള്‍ ക്ഷേത്രത്തിന്റെ താന്ത്രിക സ്ഥാനപതിയായി സൂര്യകാലടിമന സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരി ചുമതലയേറ്റു. രാവിലെ പത്തരയോടെ മുരുകന് മലയിലെത്തിയ അദ്ദേഹത്തെ മീനച്ചില്‍ യൂണിയന് നേതാക്കളായ എ.കെ.ഗോപി ശാസ്താപുരം, അഡ്വ. കെ.എം.സന്തോഷ്കുമാര്‍, മുരുകന്മല ക്ഷേത്രം പൂജാരിമാരായ കോരൂത്തോട് ഗീരിഷ് ശാന്തികള്‍, കൊണ്ടൂര്‍ ബാബു ശാന്തികള്‍, ഭക്തജനങ്ങള്‍ എന്നിവുടെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. തുടര്‍ന്ന് ആചാര്യവരണംനടന്നു. തന്ത്രിസ്ഥാനമേറ്റെടുത്തശേഷം സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി.
1889-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തിലാണ് മുരുകന് മലയില്‍ വിഷുദിനപൂജകള് നടത്തിയത്. പൂജകള്‍ക്കു ശേഷം വീരവേലായുധപ്പെരുമാളിന്റെ കൈനീട്ടമായി പൂജിച്ച നാണയങ്ങള്‍ തന്ത്രി, ഭക്തര്‍ക്ക് വിതരണം ചെയ്തു. മീനച്ചില്‍ യൂണിയനുകീഴിലെ വിവിധ ശാഖകളില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നുമായി നൂറുകണക്കിന് തീര്‍ത്ഥാടകര്‍ മുരുകന്മലയിലെത്തി. ചടങ്ങുകള്‍ക്ക് കൊല്ലപ്പള്ളി ശാഖാ ഭാരവാഹികളായ മോഹനന് തോപ്പില്‍, പ്രിയേഷ് മരുതോലില്‍, ദിലീപ് താഴത്തേല്‍, ബലകൃഷ്ണന് തീക്കോടി, വിശ്വന് വഴിക്കടവ്, ഷാജി മുകളേല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: