ലൗകികം നാശത്തില്‍ നിന്നുണ്ടായി നാശമായിപ്പോകുന്നു. ആയതിന് രണ്ട് അര്‍ത്ഥമുണ്ട്. ഒന്നാമത്തെ അര്‍ത്ഥം – നരകത്തില്‍നിന്ന് നരലോകം മുഴുവന്‍ ഉണ്ടായി എന്നും, രണ്ടാമത്തേത് നരശരീരമെടുത്തു നരലോകം അനുഭവിക്കുന്നു എന്നും. ഇവ രണ്ടും ഒന്നില്‍ നിന്നുണ്ടായതും ഒന്നിന്റെ യാഥാര്‍ത്ഥ്യവുമാകുന്നു. ഇവ ഉള്ളതിനെ ഉണ്ടാക്കുന്നതിന് ഇല്ലായ്മയില്‍നിന്ന് ഇല്ലായ്മയെ സൃഷ്ടിച്ചതാകുന്നു. അതിനാല്‍ ഉള്ളത് ഉണ്ടാകുമ്പോള്‍ ഉണ്ടായതിന്റെ ആവശ്യത്തിലേക്ക് ഇല്ലായ്മയില്‍ നിന്ന് ഉള്ളതെല്ലാം ഉണ്ടായിവരും.
ഇല്ലായ്മയില്‍ നിന്നും ഇല്ലായ്മയെ ഉണ്ടാക്കുവാന്‍ സാധിക്കയില്ല. ഉള്ളതിന്റെ ശക്തിയാല്‍ അതിന്റെ ആവശ്യത്തിലേക്ക് ഇല്ലായ്മയില്‍ നിന്ന് ഉണ്ടായിവരുന്നു. സ്വര്‍ഗം രണ്ടാണ് യഥാര്‍ത്ഥമായിട്ടുള്ളത്. ഭൂമിയിലെ ഒന്നാമത്തെ സ്വര്‍ഗം ഗുരുവിന്റെ പരിശുദ്ധജ്ഞാനത്താല്‍ കെട്ടിയുണ്ടാക്കുന്ന സത്യധര്മ സാഹോദര്യം നിലനിര്‍ത്തിപ്പോരുന്ന ഗുരുപാദ ശുശ്രൂഷ അല്ലെങ്കില്‍ തപോവൃത്തിയില്‍ ജീവിക്കുന്ന ആത്മമിത്രമാകുന്ന ബ്രഹ്മസഭയാകുന്നു.
ഇവിടെ സൂര്യന്റെയും ചന്ദ്രന്റെയും ആവശ്യമില്ല. രാത്രിയും പകലുമില്ല. അന്ധകാരവും ഇരുളും നീങ്ങിയ പരിശുദ്ധലോകം. മേല്‍ വിവരിച്ച ഗുരുസന്ദേശം തന്നെ ഈ രാജ്യത്തെ സൂര്യനും ചന്ദ്രനും. ഇതിന് നേരെ എതിര്ത്തുനില്ക്കുന്നതിന് യാതൊന്നിനാലും കഴിവില്ല. കഴിവുണ്ടെന്നൊരു തോന്നല്‍ വന്നാല്‍ ഇതിന്റെ നേരെ പാപവും ശാപവും മരണവുമാകുന്നു. ഈ ശാശ്വത സ്വത്തിനെ പുലര്‍ത്തുവാന്‍ വേണ്ടിയാകുന്നു ഈ ലോകവ്യവസ്ഥയെ സൃഷ്ടിക്കപ്പെട്ടത് എന്ന് പരിപൂര്‍ണമായ തെളിവാകുന്നു. സര്‍വ ഗുരുക്കന്മാരും അവതാരങ്ങളും വിശുദ്ധജനങ്ങളും അതാത് യുഗത്തിലുണ്ടാകുന്ന മോക്ഷത്തിന്റെ മുദ്രാവാക്യമാകുന്നു.
അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: