ന്യൂദല്‍ഹി: രാജ്യ തലസ്ഥാനം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന ആരോപണങ്ങള്‍ക്കിടെ ദല്‍ഹിയില്‍ വീണ്ടും പീഡനങ്ങള്‍ അരങ്ങേറുന്നു. സുല്‍ത്താന്‍പുരിയില്‍ 10 വയസ്സുകാരി ശനിയാഴ്ച വൈകിട്ട് ബസ്സിനുള്ളില്‍ വെച്ച് മാനഭംഗത്തിന് ഇരയായി. കുട്ടിയുടെ മാതാപിതാക്കളാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെ തുടര്‍ന്ന് ബസ് െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തു.
വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. വീടിനടുത്ത് നിര്‍ത്തിയിട്ട ബസിലിരുന്ന് കളിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ബസിലെഡ്രൈവര്‍ വാതിലുകളടച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിനു ശേഷം കുട്ടി തന്നെ ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23കാരി ബസ്സിനുളളില്‍ വെച്ച് കൂട്ട മാനഭംഗത്തിനിരയായി കോലാഹാലങ്ങള്‍ കെട്ടടങ്ങിയതിനു പിന്നാലെയാണ് വീണ്ടും സമാന സംഭവങ്ങള്‍ ദല്‍ഹിയില്‍ ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: