ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ ധനകാര്യമന്ത്രി അമിത് മിത്രയെ കേന്ദ്ര ആസൂത്രണ കമ്മീഷന് ഓഫീസിന് പുറത്തുവെച്ച് എസ്എഫ്ഐ കയ്യേറ്റം ചെയ്തു. പശ്ചിമബംഗാള്‍ എസ്എഫ്ഐ നേതാവ് സുദീപ്തോ ഗുപ്ത പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് മന്ത്രിയെ കയ്യേറ്റം ചെയ്തത്. ദല്‍ഹിയില്‍ ആസൂത്രണ കമ്മിഷന് യോഗത്തിന് മമത ബാനര്‍ജിക്കൊപ്പം എത്തിയതായിരുന്നു അമിത് മിത്ര.
പ്രധാനഗേറ്റ് വഴി പോകരുതെന്നുള്ള പോലീസ് നിര്‍ദ്ദേശം അവഗണിച്ച് മമത പ്രതിഷേധക്കാര്‍ക്കിടയിലൂടെ അകത്തു കടക്കുകയായിരുന്നു. പിന്നാലെയെത്തിയ അമിത് മിത്രയെപ്രതിഷേധക്കാര് ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി സുരക്ഷാ ഉദ്യോഗസ്ഥരെ കണക്കറ്റ് ശകാരിക്കുകയും ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ അടക്കമുള്ളവരോട് രോഷം പ്രകടിപ്പിക്കുകയും ചെയ്തു. എസ്.എഫ്.ഐ. പ്രവര്‍ത്തകരെ തെമ്മാടികളെന്ന് വിശേഷിപ്പിച്ച മമത ജീര്‍ണിച്ച രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്തെന്ന് പറഞ്ഞു. ഇരുമ്പു ദണ്ഡുമായി എത്തിയ സിപിഎം -എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് മമത പിന്നീട് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സുദീപ്തോ ഗുപ്ത പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.
കോളേജ് യൂണിയന് തെരഞ്ഞെടുപ്പിന് ശേഷമുള്ള റാലിക്കിടെ സുദീപ്തോ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി വാനില്‍വെച്ച് സുദീപിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: