ചെന്നൈ: ഡിഎംകെ തലവന്‍ കരുണാനിധിയുടെ സ്വപ്ന പദ്ധതിയായ സേതുസമുദ്രം കപ്പല്‍ ചാല് പദ്ധതി തികഞ്ഞ അപകടമാണെന്ന് രാജ്യാന്തര വിദഗ്ധ സംഘം. ഈ കപ്പല്‍ ചാല് കടല്‍ത്തീരത്തിനും സമുദ്രത്തിലും ഒപ്പം ദ്വീപിലെ പാരിസ്ഥിതിക വിഭവങ്ങള്‍ക്കും കനത്ത നാശമുണ്ടാക്കുമെന്നാണ് ശ്രീലങ്കന്‍ രാഷ്ട്രപതി മഹീന്ദ രജപക്സെ നിയോഗിച്ച വിദഗ്ധസംഘം ചൂണ്ടിക്കാണിക്കുന്നത്. യുപിഎ സര്‍ക്കാരിനെ സംഭ്രമിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത് സമുദ്ര ഗവേഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജിയോളജിസ്റ്റുകള്‍, കപ്പലോട്ട വിദഗ്ധര്‍ എന്നിവയിലെ ഉന്നതരടങ്ങുന്ന സംഘമാണ്.
പഞ്ചശീല തത്ത്വങ്ങള്‍ പാലിക്കുന്ന, മറ്റ് രാജ്യങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് ഉറച്ച് വിശ്വസിക്കുന്ന ഇന്ത്യ രാജ്യാന്തര സമുദ്ര നിയമം പാലിക്കണമെന്ന ആഗോള നിലപാടുകള്‍ക്ക് കടകവിരുദ്ധമായി പദ്ധതിക്ക് അനുകൂലമായ നയം സ്വീകരിച്ചത് വിദഗ്ധരെ അമ്പരിപ്പിച്ചിട്ടുണ്ട്. 1968ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച രാജ്യാന്തര സമുദ്ര നിയമമനുസരിച്ച് ഈ പദ്ധതി നടപ്പാക്കണമെങ്കില്‍ ഇന്ത്യക്ക് ശ്രീലങ്കയുടെ അനുമതി ആവശ്യമാണ്.
സേതുസമുദ്രം പദ്ധതി ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ രാജ്യാന്തര സമുദ്രാതിര്‍ത്തിക്ക് വളരെ അടുത്താണ്. ഇത്തരത്തില്‍ രാജ്യാന്തര സമുദ്രാതിര്‍ത്തിക്കടുത്ത് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ഇരുരാജ്യങ്ങളും പരസ്പരം അനുമതി തേടിയിരിക്കണം. കാലപ്പഴക്കമുള്ള ഈ നയം ഇന്ത്യ ലംഘിച്ചിരിക്കുകയാണെന്നും ശ്രീലങ്ക തീര്‍ച്ചയായും വിഷയം ഏറ്റെടുക്കുമെന്നും ലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സേതുസമുദ്രം പദ്ധതി നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ നിലപാടെടുത്ത് ശ്രീലങ്കയിലെ കക്ഷി ഭേദമെന്യേയുള്ള രാഷ്ട്രീയനേതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. സേതുസമുദ്രം പദ്ധതി ഐക്യരാഷ്ട്രസഭയ്ക്കു മുന്നിലെത്തുമ്പോള്‍ അവസാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.പാക് കടല്‍പ്പാത അഥവാ മാന്നാര്‍ കടലിടുക്ക് എന്നറിയപ്പെടുന്ന ഭാഗം പാരിസ്ഥിതിക പ്രാധാന്യമുള്ളതാണെന്നും അവിടെയുള്ള വര്ത്തമാനസ്ഥിതിക്ക് കോട്ടം വരുത്തരുതെന്നും ലോകം മുഴുവന്‍ അംഗീകരിച്ചതാണ്.
അവിടെ കുഴിക്കുന്നതോ കപ്പല്‍ ചാലിന് വേണ്ടി മേറ്റ്ന്തെങ്കിലും പ്രവൃത്തി നടത്തുന്നതോ ലങ്കന്‍ ദ്വീപിന് നാശമുണ്ടാക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയോഗിച്ച ശാസ്ത്രസംഘം കണ്ടെത്തി. ശ്രീലങ്കന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സെക്രട്ടറി അരിയരത്നെ ഹെഗ്വെ ആണ് സമിതിയുടെ ചെയര്മാന്. രാജ്യാന്തര അംഗീകാരമുള്ള ജിയോളജിസ്റ്റ് പെരഡെനിയ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്ത ഹെന്നായകെയാണ് വൈസ് ചെയര്മാന്.
ശ്രീലങ്കയുടെ പാരിസ്ഥിതിക-സമുദ്ര സുരക്ഷയ്ക്ക് കോട്ടം സംഭവിപ്പിക്കുന്ന ഒരുനടപടികളും കൈക്കൊള്ളാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്ന റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: