മുംബൈ: ഐപിഎല്ലിന് വേണ്ടി വെള്ളം പാഴാക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ഡപ്യൂട്ടി മുഖ്യമന്ത്രി അജിത്ത് പവാര്‍ പറഞ്ഞു. മുംബൈയിലും പൂന്നൈയിലുമായി ഐപിഎല്‍ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അജിത്തിന്റെ ഈ പ്രസ്താവന.
കടുത്ത വരള്‍ച്ച മൂലം സംസ്ഥാനം പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ഐപിഎല്‍ ആറാം എഡിഷനു വേണ്ടി സ്റ്റേഡിയത്തിലേക്ക് വേണ്ടി വെള്ളം വിനിയോഗിക്കുന്നതില്‍ ബിജെപി പ്രതിഷേധിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് എന്‍സിപി നേതാവ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയുടെ പ്രതിപക്ഷ നേതാവ് വിനോദ് താവ്ഡെയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
പ്രതിദിനം 60000 ലിറ്റര്‍ വെള്ളമാണ് ക്രിക്കറ്റ് ഗ്രൗണ്ടിന് ആവശ്യമായി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: