Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പടിക്കല്‍ കലമുടച്ചു; കേരളം പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2013, 09:59 pm IST
in Cricket

ഇന്‍ഡോര്‍: കേരളം വീണ്ടും പടിക്കല്‍ കലമുടച്ചു. ചരിത്രത്തിലാദ്യമായി ഒരു ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനലില്‍ കടക്കാനുള്ള സുവര്‍ണാവസരമാണ്‌ കേരളം നഷ്ടമാക്കിയത്‌. തുടര്‍ച്ചയായ രണ്ടാം ചാമ്പ്യന്‍ഷിപ്പിലാണ്‌ കേരളം സെമിയില്‍ പുറത്താവുന്നത്‌. നേരത്തെ വിജയ്‌ ഹസാരെ ട്രോഫിക്കുവേണ്ടിയുള്ള ഏകദിന ചാമ്പ്യന്‍ഷിപ്പിലും കേരളം സെമിയില്‍ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ഗുജറാത്തിനോട്‌ വന്‍ മാര്‍ജിനില്‍ തോറ്റതാണ്‌ കേരള ക്രിക്കറ്റിന്‌ തിരിച്ചടിയായത്‌. സയ്യദ്‌ മുഷ്ഠാഖ്‌ അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ ഗ്രൂപ്പ്‌ എയിലെ അവസാന സൂപ്പര്‍ ലീഗ്‌ മത്സരത്തില്‍ 90 റണ്‍സിനേറ്റ പരാജയമാണ്‌ കേരളത്തിന്‌ പുറത്തേക്കുള്ള വഴി തുറന്നത്‌. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത്‌ നിശ്ചിത 20 ഓവറില്‍ മൂന്നിന്‌ 233 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടി. 108 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന മന്‍പ്രീത്‌ ജുനേജയും 84 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന അബ്ദുലഹാദ്‌ മാലിക്കുമാണ്‌ ഗുജറാത്തിനെ കൂറ്റന്‍ സ്കോറിലേക്ക്‌ നയിച്ചത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള ബാറ്റിംഗ്നിരക്ക്‌ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ കഴിയാഞ്ഞതോടെ 19.1 ഓവറില്‍ 143 റണ്‍സിന്‌ ഓള്‍ ഔട്ടായി. പരാജയപ്പെട്ടാലും 178 റണ്‍സെങ്കിലും അടിച്ചിരുന്നെങ്കില്‍ ഫൈനലില്‍ കടക്കാമായിരുന്ന കേരള മദ്ധ്യനിര ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാണ്‌ തിരിച്ചടിയായത്‌. നേരത്തെ ദല്‍ഹിയെയും വിദര്‍ഭയെയും ഒഡീഷയെയും പരാജയപ്പെടുത്തിയതോടെ കേരളത്തിന്റെ ഫൈനല്‍ സ്വപ്നങ്ങള്‍ക്ക്‌ ചിറകുമുളച്ചിരുന്നു. കേരളത്തെ പരാജയപ്പെടുത്തിയ ഗുജറാത്ത്‌ മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഫൈനലിലെത്തി. ഗ്രൂപ്പ്‌ ബിയിലെ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ 51 റണ്‍സിന്‌ പരാജയപ്പെടുത്തി പഞ്ചാബും ഫൈനലില്‍ പ്രവേശിച്ചു. ഫൈനല്‍ ഇന്ന്‌ നടക്കും.

നേരത്തെ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത്‌ ഒരുഘട്ടത്തില്‍ മൂന്നിന്‌ 31 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും അവസരത്തിനൊത്തുയര്‍ന്ന മന്‍പ്രീത്‌ ജുനേജയുടെ വെടിക്കെട്ട്‌ സെഞ്ച്വറിയുടെ മികവിലാണ്‌ 233 റണ്‍സ്‌ അടിച്ചുകൂട്ടിയത്‌. വെറും 50 പന്തില്‍നിന്ന്‌ 16 ബൗണ്ടറിയും മൂന്നു സിക്സറും ഉള്‍പ്പെടെയാണ്‌ ജുനേജ 109 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നത്‌. 46 പന്തില്‍ നിന്ന്‌ 9 ബൗണ്ടറികളും മൂന്ന്‌ സിക്സറുമടക്കം പുറത്താകാതെ 84 റണ്‍സെടുത്ത അബ്ദുലഹാദ്‌ മാലിക്ക്‌ ജുനേജയ്‌ക്ക്‌ ഉജ്ജ്വല പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ നാലാം വിക്കറ്റില്‍ വെറും 94 പന്തില്‍നിന്ന്‌ 202 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. ട്വന്റി20 ക്രിക്കറ്റിലെ റെക്കോര്‍ഡ്‌ കൂട്ടുകെട്ടാണിത്‌. കേരളത്തിന്‌ വേണ്ടി മനുകൃഷ്ണനും സന്ദീപ്‌ വാര്യരും ഓരോ വിക്കറ്റ്‌ വീഴ്‌ത്തി.

മറുപടി ബാറ്റിംഗ്‌ തുടങ്ങിയ കേരളത്തിന്റെ തുടക്കം നിരാശാജനകമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഏഴ്‌ റണ്‍സെടുത്തപ്പോഴേക്കും അഞ്ച്‌ റണ്‍സെടുത്ത ഓപ്പണര്‍ സുരേന്ദ്രനെ കേരളത്തിന്‌ നഷ്ടമായി. ദല്‍ഹിക്കെതിരെ കേരളത്തിന്റെ വിജയശില്‍പിയായിരുന്ന രോഹന്‍ പ്രേം ഈ മത്സരത്തില്‍ വെറും എട്ട്‌ റണ്‍സ്‌ മാത്രമെടുത്ത്‌ മടങ്ങിയതോടെ കേരളം രണ്ടിന്‌ 38 എന്ന നിലയിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജഗദീഷും സഞ്ജു വി. സാംസണും ഒത്തുചേര്‍ന്നതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക്‌ വീണ്ടും ചിറകുകള്‍ മുളിപ്പിച്ചു. ഇരുവരും ചേര്‍ന്ന്‌ എട്ട്‌ ഓവറില്‍ 75 റണ്‍സ്‌ എന്ന നിലയില്‍ കേരളത്തെ എത്തിച്ചെങ്കിലും ഒമ്പതാമത്തെ ഓവറിലെ മൂന്നാം പന്തില്‍ കേരളത്തിന്‌ സഞ്ജുവിനെ നഷ്ടമായി. മികച്ച ഫോമില്‍ ബാറ്റേന്തിയ സഞ്ജു 16 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ സിക്സറും രണ്ട്‌ ബൗണ്ടറികളുമടക്കം 32 റണ്‍സെടുത്താണ്‌ മടങ്ങിയത്‌. ജസല്‍ കരിയയുടെ പന്തില്‍ മേഹുല്‍ പട്ടേലിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ സഞ്ജു മടങ്ങിയത്‌. സ്കോര്‍ മൂന്നിന്‌ 79. പിന്നീട്‌ സ്കോര്‍ 97ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയും മടങ്ങി. 9 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറികളോടെ 14 റണ്‍സെടുത്ത സച്ചിനെയും ജസല്‍ കരിയയാണ്‌ മടക്കിയത്‌. രണ്ട്‌ റണ്‍സ്കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തതോടെ ഓപ്പണര്‍ വി.എസ്‌. ജഗദീഷും മടങ്ങി. 28 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളോടെ 36 റണ്‍സെടുത്ത ജഗദീഷ്‌ റണ്ണൗട്ടായാണ്‌ മടങ്ങിയത്‌. ഇതോടെ കേരളം 11.3 ഓവറില്‍ അഞ്ചിന്‌ 99 റണ്‍സെന്ന നിലയിലായി. പിന്നീട്‌ റൈഫി വിന്‍സന്റ്‌ ഗോമസ്‌ മാത്രമാണ്‌ ഭേദപ്പെട്ട പ്രകടനം നടത്തിയത്‌. രണ്ടു സിക്സറുകളടിച്ച്‌ റൈഫി പ്രതീക്ഷ ജനിപ്പിച്ചെങ്കിലും സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ റൈഫിയും മടങ്ങി. 19 പന്തുകളില്‍ നിന്ന്‌ ഒരു ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 26 റണ്‍സെടുത്ത റൈഫിയെ മേഹുല്‍ പട്ടേലിന്റെ പന്തില്‍ ജസ്പ്രീത്‌ പിടികൂടി. പിന്നീടെത്തിയവര്‍ക്കൊന്നും രണ്ടക്കം പോലും കടക്കാന്‍ കഴിഞ്ഞില്ല. ഓസ്കാര്‍ (1), പി. പ്രശാന്ത്‌ (8), മനുകൃഷ്ണന്‍ (7), സന്ദീപ്‌ വാര്യര്‍ (1) പുറത്തായതോടെ കേരളത്തിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു. ഗുജറാത്തിന്‌ വേണ്ടി ജസല്‍ കരിയ, മേഹുല്‍പട്ടേല്‍ എന്നിവര്‍ മൂന്ന്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

കേരളം ഫൈനലിലെത്താതെ പുറത്തായെങ്കിലും മികച്ച പ്രകടനം തന്നെയാണ്‌ ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയത്‌. മുന്‍ ഇന്ത്യന്‍ താരം സുജിത്‌ സോമസുന്ദര്‍ പരിശീലകനായി എത്തിയ ശേഷമാണ്‌ കേരള ക്രിക്കറ്റ്‌ ടീം ചരിത്രത്തിലെ മികച്ച വിജയങ്ങള്‍ സ്വന്തമാക്കി കുതിച്ചത്‌. ബുച്ചിബാബു ട്രോഫിയില്‍ ഫൈനലില്‍ കടക്കാനും വിജയ്‌ ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ സെമിയിലെത്താനും കേരളത്തിന്‌ സാധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.