കുറവിലങ്ങാട്: ബിജെപി നേതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിസ്സാര വകുപ്പുകള്‍ ചുമത്തി 3 പ്രതികളെ കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. കാണാക്കാരി തടത്തില്‍പറമ്പില്‍ വീട്ടില്‍ സലി (30), കുര്യം ചിറക്കേതൊട്ടിയില് ബിനു ജോസഫ്(20), മൂല്ലക്കേട്ടില് അര്ജ്ജുനന് (20), എന്നിവരെയാണ് കസ്റ്റടിയിലെടുത്തത്. ബിജെപി കോട്ടയം ജില്ല ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജിജോ ജോസഫിന് നേരെയാണ് ഞായറാഴ്ച രാത്രി കുര്യം ജംഗ്ഷനില്‍ ഓട്ടോ റിക്ഷയിലെത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ലിജോ ജോസഫിനെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഡിസ്ചാര്‍ജ്ജ് ചെയ്യുവാന്‍ ആശുപത്രി അതികൃതര്‍ ശ്രമിച്ചതായും പരാതിയുണ്ട്.
സംഭവത്തെ ലഘുകരിക്കുവാനും, നിസാര വകുപ്പുകള്‍ പ്രതികള്‍ക്കുമേല്‍ ചുമത്തുവാനുള്ള പൊലീസിന്റെ നീക്കത്തിനെതിരെ ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരുകെയാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍ ആവശ്യപ്പെട്ടു. പൊലീസ് പ്രതികള്‍ക്ക് അനുകൂലമായി നടത്തുന്ന പ്രചരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: