കറുകച്ചാല്‍: ടൗണില്‍ മദ്യപന്മാരുടെ പരാക്രമം കാരണം നാട്ടുകാര്‍ക്കും, വ്യാപാരികള്‍ക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം കവലയിലുള്ള ബാറില്‍ നിന്നും മദ്യപിച്ചിറങ്ങിയ സംഘം ചേരി തിരിഞ്ഞ് തല്ലു നടത്തി. ഇത് ഗുരുമന്ദിരം കവലവരെ നീണ്ടു നിന്നു. ഇവരെ പിരിച്ചുവിടാനൊ സമാധാനിപ്പിക്കാനോ ആരും ഒരുമ്പെട്ടില്ല. തമ്മില്‍ തല്ലി ഇരുകൂട്ടരും പിരിഞ്ഞു. തല്ലുകൊണ്ടു പരിക്കേറ്റ ഒരാള്‍ ഓടയിലും വീണു. ഇന്നലെ ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള മുറുക്കാന്‍ കടക്കാര് തമ്മില്‍ തല്ലി. അസഭ്യ വര്‍ഷം നാട്ടുകാര്‍ കേട്ടു നിന്നു. ബസ് സ്റ്റാന്റിലെത്തുന്ന നാട്ടുകാര്‍ക്ക് ഇതൊക്കെ കാണാനെ കഴിഞ്ഞുള്ളു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് നോക്കി നിന്നതായിട്ടാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്. മദ്യപിച്ച് ബസ് സ്റ്റാന്റില്‍ കയറി വരുന്ന മദ്യപാനികള്‍ സ്ത്രീകളുടെയും കുട്ടികളുടേയും ഇടയില്‍ കയറി വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് നിത്യസംഭവമാണ്. 11-ാം തീയതി വൈകിട്ട് 5 മണിയോടെ മല്ലപ്പള്ളി റോഡില്‍ മാര്ക്കറ്റിനെതിര്വശത്തായി കാര്തടഞ്ഞു നിര്‍ത്തി കൂട്ട അടി നടന്നു. പോലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ നടക്കുന്ന ഈ സംഭവങ്ങള്‍ ഒന്നും പോലീസ് അറിയുന്നില്ല. നിയമം കൈയ്യിലെടുക്കുന്ന സാമൂഹ്യവിരുദ്ധരെ നിലക്കുനിര്‍ത്താന്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: