തൃശൂര്‍ : കാലാവധി കഴിഞ്ഞ് ഏഴ് മാസം കഴിഞ്ഞിട്ടും കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ഭരണസമിതി പുനഃസംഘടിപ്പിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രോപദേശകസമിതികള്‍ തന്നെ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഭൂമിയിലെ ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ ക്ഷേത്രത്തിലെ ഉപദേശകസമിതി ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സമിതികളും സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ പ്രതിഷേധത്തിലാണ്.
കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് വഴക്ക് ക്ഷേത്രഭരണത്തെ ബാധിക്കുന്ന തരത്തിലേക്ക് വന്നിട്ടും ഇവ പരിഹരിച്ച് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ നാളിതുവരെയായിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സാധിച്ചിട്ടില്ല. ദേവസ്വം മന്ത്രിയും ഇക്കാര്യത്തില്‍ യാതൊരുവിധ ശ്രദ്ധയും ചെലുത്തുന്നില്ല എന്നതിന്റെ തെളിവാണ് നാളിതുവരെയായിട്ടും പുനഃസംഘടന നടക്കാത്തത്. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതോടുകൂടി കൊച്ചിന് ദേവസ്വം ബോര്‍ഡും പുനഃസംഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനിടയില്‍ കെപിസിസി പുനഃസംഘടന വന്നുപെട്ടതാണ് പുനഃസംഘടന വൈകാന്‍ കാരണമെന്നായിരുന്നു സര്‍ക്കാരിന്റേയും മറ്റും വിശദീകരണങ്ങള്‍.
എന്നാല്‍ പുനഃസംഘടന കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും കൊച്ചിന് ദേവസ്വം ബോര്‍ഡ് ഭരണസമിതി പുനഃസംഘടിപ്പിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ ജൂണ്‍ 13ന് കാലാവധി കഴിഞ്ഞതാണ് ബോര്‍ഡിന്റെ ഭരണസമിതി. ഇതിനുശേഷം ഉദ്യോഗസ്ഥ ഭരണമാണ് ബോര്‍ഡില്‍ നടക്കുന്നത്. നാനൂറിലേറെ ക്ഷേത്രങ്ങള്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുണ്ട്. ഇവിടെയെല്ലാം ഉത്സവങ്ങളും മറ്റും നടന്നുകൊണ്ടിരിക്കെ. ഹൈന്ദവ ക്ഷേത്രങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നാളിതുവരെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാത്തതിന് പിന്നിലെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: