കരുനാഗപ്പള്ളി: വര്‍ഗീയ പ്രീണനത്തിനായി ഖജനാവും സ്വത്തും ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ തീറെഴുതി കൊടുക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. ഹിന്ദുസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗും കേരളാകോണ്ഗ്രസുമാണ് ഭരിക്കുന്നത്. ഇവരുടെ ഇംഗിതത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിക്ക് പാവപ്പെട്ടവരുടെയും പട്ടികജാതിക്കാരുടെയും ഭൂരഹിതരുടെയും ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഭൂപരിഷ്കരണം, ജലവിനിയോഗം, പ്രകൃതി സംരക്ഷണം, ഭക്ഷ്യ സംരക്ഷണം തുടങ്ങിയ മൗലിക പ്രശ്നങ്ങളിന്മേല് ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മറിച്ച് വിദ്യാഭ്യാസ സാമ്പത്തിക വ്യവസായ മേഖലകളില്‍ ലീഗിനും കേരളാ കോണ്‍ഗ്രസിനും വേണ്ടി കണ്ണുമടച്ച് മുഖ്യമന്ത്രി ഉത്തരവുകളില്‍ ഒപ്പിടുന്നു. അതേസമയം ക്ഷേത്രങ്ങളെയെല്ലാം നശിപ്പിക്കുന്നതിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് ഇനിയും നിയമനം ആയിട്ടില്ല. ഇതിനാല്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് അനാഥമായിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പട്ടികജാതി അംഗത്തെ എന്തുകൊണ്ട് നിയമിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹിന്ദുക്കള്‍ ഇത്രയേറെ ദുരിതം അനുഭവിച്ച സന്ദര്‍ഭം മുമ്പുണ്ടായിട്ടില്ല. ഹിന്ദുസംഘടനാ നേതാക്കള്‍ ഒപ്പുവച്ച അവകാശപത്രിക മേയില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ട് നാളിതുവരെ പരിഹാരം ഉണ്ടായില്ല. ഹിന്ദുവിന് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല.
മലപ്പുറം ജില്ലയിലെ 33 സ്വകാര്യ മാനേജ്മെന്റ് സ്കൂളുകള്‍ എയ്ഡഡ് സ്കൂളുകള്‍ ആക്കാനുള്ള നീക്കം അപലപനീയമാണ്. ലീഗിന് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണ്. ആറന്മുളയും ശബരിമലയും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനുള്ള നീക്കത്തില്‍ ആഗോള ഗൂഢാലോചനയുണ്ട്. വെള്ളവും അന്നവും കിടപ്പാടവും അടുത്ത തലമുറയ്ക്ക് നഷ്ടമാകും. എമര്‍ജിംഗ് കേരളയില്‍ ശബരിമല വികസന പദ്ധതിയേയും ആറന്മുള വിമാനത്താവള നിര്‍മ്മാണത്തേയും ഉള്‍പ്പെടുത്തിയത് യാദൃശ്ചികമല്ല. ഹിന്ദുക്കളുടെ വികാര വിചാര സങ്കല്പങ്ങളെ ധ്വംസിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. പൈതൃക ഗ്രാമമായ ആറന്മുളയേയും ശബരിമലയേയും ഭൂപടത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ചില ഭൂമാഫിയകള്‍ ആഗ്രഹിക്കുന്നുണ്ട്. ഇവ രണ്ടും ഹിന്ദുക്കള്‍ക്ക് വികാരമാണ്. ഇവയെ വാണിജ്യ വ്യവസായ കേന്ദ്രമാക്കാനുള്ള ഏതുനീക്കവും ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
സമ്മേളനം കേരളാ പാണര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തഴവ സഹദേവന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് പി.കെ. സുധീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമജില്ലാ കാര്യവാഹ് എ. വിജയന്, നായര്‍ സമാജം സംസ്ഥാന പ്രസിഡന്റ് മിത്രാനികേതന് ഗിരിജാദേവി, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് കെ. സുശീലന്, ഉഷാലയം ശിവരാജന്, കേരളാ വിശ്വകര്‍മ്മസഭ താലൂക്ക് സെക്രട്ടറി ജി.പി. വേണു, ബ്രാഹ്മണസഭ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി അഡ്വ.എന്‍.കെ. ബാലസുബ്രഹ്മണ്യം, ഭാരതീയ വേലന്‍ സൊസൈറ്റി താലൂക്ക് പ്രസിഡന്റ് എസ്. ബാബു, ധീവരസഭ താലൂക്ക് സെക്രട്ടറി പ്രിയകുമാര്‍, കെടിഎംഎസ് താലൂക്ക് പ്രസിഡന്റ് കെ. രാമന്, അഖിലഭാരതീയ സാംബവ സൊസൈറ്റി പ്രസിഡന്റ് കെ.പി. ഉദയഭാനു, കേരള വെള്ളാള സഭ ജില്ലാ വൈസ്പ്രസിഡന്റ് ആര്. ദീപക്, കേരള വാണിക വൈശ്യസമാജം ജില്ലാ വൈസ്പ്രസിഡന്റ് പി. രാജേഷ്കുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് കെ. ഇന്ദുചൂഡന്, ജില്ലാ സെക്രട്ടറി ഓച്ചിറ രവി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി തുറയില്‍കുന്ന് വിജയകുമാര്‍ സ്വഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആര്. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: