തിരുവനന്തപുരം: ഡീസല്‍ സബ്സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ നാളത്തെ പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഡീസല്‍ അടിക്കുന്നതിന് സ്വകാര്യപമ്പുകളെ ആശ്രയിക്കുന്നതിന് കെ.എസ്.ആര്.ടി.സിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സിവില്‍ സപ്ലൈസ് പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്ന കാര്യം ആലോചിച്ചു വരികയാണ്. ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കാന്‍ കേന്ദ്രത്തിനു മേല്‍ കേരളം നടത്തിയ സമ്മര്‍ദ്ദം പൂര്‍ണമായി വിജയിച്ചില്ലെന്നും ആര്യാടന് വ്യക്തമാക്കി.
പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തി. അതേസമയം, കെഎസ്ആര്‍ടിസിയിലെ ഡീസല്‍ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇന്ന് ഡീസല്‍ കിട്ടിയില്ലെങ്കില്‍ പകുതിയിലേറെ സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: