കൊച്ചി: മണി ചെയിന്‍ തട്ടിപ്പ് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചു. മോഡി കീയര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ട് ഹൈക്കോടതി ജഡ്ജി ടി.ആര്.രാമചന്ദ്രന്‍നായരാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഹാജരായി. മണി ചെയിന്‍ തട്ടിപ്പുകള്‍ അന്വേഷിക്കാനുള്ള ചുമതല എഡിജിപി (ക്രൈംസ്) ക്കാണ്. എന്നാല്‍ ഈ ചുമതലയില്ലാത്ത കോട്ടയം എസ്പിയാണ് എറണാകുളത്ത് വച്ച് മോഡി കീയറിന്റെ ഏരിയ സെയില്‍സ് മാനേജര്‍ റെജിലിനെ അറസ്റ്റു ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
റെജില്‍ പ്രൈസ് ചിട്ട്സ് ആന്റ് മണി സര്‍ക്കുലേഷന്‍ ആക്ട് അനുസരിച്ച് കുറ്റകൃത്യം ചെയ്തിരിക്കുകയാണെന്ന് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയെ ധരിപ്പിച്ചു. പ്രതി കൂടുതല്‍ സാമ്പത്തിക ക്രമക്കേട് നടത്താതിരിക്കാനാണ് റെയ്ഡ് നടത്തി അറസ്റ്റു ചെയ്തത്. കോട്ടയം എസ്പി അവസരോചിതമായി ഇടപെട്ടതിനാല്‍ കമ്പനിക്ക് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്താനായില്ല. റെജില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തലശ്ശേരി സിജെഎം കോടതി നേരത്തെ റെജിലിനെ റിമാന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: