കൊച്ചി: സംസ്ഥാനത്തെ വികസന പദ്ധതികളും നിക്ഷേപ സൗഹൃദ അന്തരീക്ഷവും വിവരിച്ചുകൊണ്ടുള്ളതായിരുന്നു പ്രവാസിഭാരതീയ ദിവസിനോടനുബന്ധിച്ച് കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തില്‍ ലേ മെറിഡിയനിലെ ഒമാന്‍ ഹാളില്‍ നടന്ന സെഷന്.
കേരളത്തിലെ തൊഴിലാളികള്‍ സമരോത്സുകരല്ലെന്നും കഠിനാധ്വാനം ചെയ്ത് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നവരാണെന്നും കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനമാണ് സംസ്ഥാനത്തിന് ഇപ്പോള്‍ ആവശ്യമെന്ന് ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി.തോമസ് അഭിപ്രായപ്പെട്ടു. ജലഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കല്‍, കൊച്ചിന് റിഫൈനറിയുടെ നവീകരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ തുടങ്ങിവച്ചിട്ടുണ്ടെന്നും അവ സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാന സൗകര്യവികസന രംഗത്ത് വന്‍മാറ്റങ്ങളാണ് നടക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. തുറമുഖ നവീകരണത്തിന് പി.പി.പി.മാതൃകയിലുള്ള നിക്ഷേപം സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം സംഗമങ്ങള്‍ സഹായിക്കുമെന്ന് നോര്‍ക്ക -സാംസ്ക്കാരികമന്ത്രി കെ.സി.ജോസഫ് പറഞ്ഞു. എയര്‍ കേരള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
ചീഫ് സെക്രട്ടറി ജോസ് സിറിയക്, മുന്‍ നോര്‍ക്ക മന്ത്രി എം.എം.ഹസന്, നോര്‍ക്ക-റൂട്ട്സ് വൈസ് ചെയര്മാന് എം.എ.യൂസഫലി, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എം.ഡി. വി.ജെ.കുര്യന്, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്മാന് പി.എം.എ.സലാം, അബ്ദുള്‍ റഹ്മാന് രണ്ടത്താണി എം.എല്‍.എ., ഷിഹാബ് കോട്ടുക്കാട്, വ്യവസായികളായ സി.കെ.മേനോന്, രവി പിളള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: