കൊച്ചി: പ്രവാസികളുടെ പ്രതീകാത്മക ചീമുട്ടയേറില്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി വിറയ്ക്കുന്നു. പ്രവാസികാര്യമന്ത്രിയാ ണെങ്കിലും ഒന്നും ചെയ്യാതെ കറങ്ങിനടക്കലിനിടയിലാണ് എയര്‍ ഇന്ത്യയുടെ റാഞ്ചല്‍ വിവാദം അരങ്ങേറിയത്. പതിവ് മൗനം വയലാര്‍ രവി ഈ വിഷയത്തിലും തുടര്‍ന്നതാണ് പ്രവാസികളെ പ്രകോപിതരാക്കിയത്. ഇതിനിടയില്‍ റിയാദിലും ജിദ്ദയിലും പര്യടനം നടത്തുവാനും തീരുമാനിച്ചു. ഇതിനെതിരെ ഫേസ്ബുക്കിലൂടെ പ്രവാസികള്‍ പ്രതിഷേധിച്ചതോടെ സന്ദര്‍ശനം നീട്ടിവെക്കേണ്ട ഗതികേടിലായി വയലാര്‍ രവിക്ക്.
പ്രവാസികള്‍ ഫേസ്ബുക്കിലൂടെ ചീമുട്ടയേറ് തുടങ്ങി. മന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്കരിക്കുവാനും സന്ദര്‍ശന ദിവസം പ്രതീകാത്മകമായി കരിദിനം ആചരിക്കുവാനുമുള്ള ആഹ്വാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതോടെ വയലാര്‍ രവിയുടെ റിയാദ്, ജിദ്ദ സന്ദര്‍ശനം നീട്ടി. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം 14 ന് റിയാദിലും 15 ന് ജിദ്ദയിലും മന്ത്രി സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത രാഷ്ട്രീയ നേതാക്കളെ ഗള്‍ഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന വികാരം ഗള്‍ഫിലെ ഇന്ത്യക്കാരില്‍ ശക്തമായിട്ടുണ്ട്. വയലാര്‍ രവിയുടെ അനുഭവം വിദേശ ഇന്ത്യക്കാരെ മാനിക്കാത്ത എല്ലാവര്‍ക്കുമുള്ള ഒരു സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: