കൊച്ചി: എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ എം.ആര്. ഉണ്ണിക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട പരാതികള്‍ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
എം.ആര്. ഉണ്ണി തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നേടിയത് വ്യാജ എംഎ, ബിഎ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്നും ഇക്കാര്യം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അതിരമ്പുഴ സ്വദേശി എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് സതീഷ്ചന്ദ്രന്റേതാണ് നിര്‍ദ്ദേശം. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു എന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചപ്പോഴാണ് പോലീസ് റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആക്ഷേപം ഉന്നയിക്കാമെന്ന നിര്‍ദ്ദേശത്തോടെ ഹര്‍ജി തീര്‍പ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: