കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി നീട്ടിക്കൊണ്ടുപോകുന്നത് കമ്മീഷന് വേണ്ടിയാണെന്നും, പണം എത്തിച്ചേരുന്നത് യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധിയിലേക്കാണെന്നും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ പറഞ്ഞു. സോണിയ ഗാന്ധി പറഞ്ഞാല്‍ മാത്രമേ മെട്രോ പദ്ധതിനടപ്പിലാകുകയുള്ളൂ. ഡിഎംആര്‍സിയും ഇ.ശ്രീധരനും ചേര്‍ന്ന് പദ്ധതി നടപ്പിലാക്കിയാല്‍ ഇവര്‍ അഗ്രഹിക്കുന്ന കമ്മീഷന് കിട്ടില്ല. അതുകൊണ്ടാണ് പദ്ധതിക്ക് തടസം നേരിടുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. മെട്രോറെയില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, പൊതുജനങ്ങളും ഒരു പോലെ ആഗ്രഹിച്ച പദ്ധതിക്ക് ഇടങ്കോലിടുന്നത് ഉദ്യോഗസ്ഥരാണെന്ന് പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. ദല്‍ഹി മെട്രോ പദ്ധതിയുടെ സമയത്തും ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദല്‍ഹിയിലെ അന്നത്തെ ബിജെപി മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മ സ്വീകരിച്ച കര്‍ശന നിലപാടാണ് പദ്ധതി നടപ്പാക്കാന്‍ കാരണം.
രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നതിനെതിരെ പൊതുജനാഭിപ്രയം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ ശക്തിയുടെ മുന്നില്‍ അഴിമതികാര്‍ക്ക് മുട്ട് മടക്കേണ്ടിവരുമെന്ന് രാജഗോപാല്‍ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രത്തിലെ രണ്ടാമനായ ഇ.കെ.ആന്റണി എന്തുചെയ്തുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യം ഉണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളിധരന് പറഞ്ഞു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പല വന്‍കിട പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നത്. മാഫിയകളാണ് ഭരണം നിയന്ത്രിക്കുന്നത്. മാഫിയകള്‍ക്കെതിരായ ജനകീയ മുന്നേറ്റം ഉണ്ടാകണമെന്നും മുരളീധരന് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാപ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, വൈസ്പ്രസിഡന്റുമാരായ പി.എം.വേലായുധന് ശ്യാമള എസ്.പ്രഭു, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ്, സംവിധായകന് തമ്പികണ്ണന്താനം, പ്രൊഫ.അരവിന്ദാക്ഷന്, ഡോ.സി.എം.ജോയി, കെ.കെ.ഹരിദാസ്, എം.വി.ബെന്നി, ഉദയഭാനു, ജോര്‍ജ്ജ് കുര്യന്, അഡ്വ.കെ.ആര്.രാജഗോപാല്‍, നെടുമ്പാശ്ശേരി രവി, എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, സഹജഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: