കോട്ടയം: ഉദ്യോഗസ്ഥതലത്തില്‍ മുസ്ലീങ്ങള്‍ക്ക് മേല്‍ക്കൈ നേടാന്‍ പദ്ധതി തയ്യാറാകുന്നു. ഇതിന്റെ ഭാഗമായി ജില്ലകള്‍ കേന്ദ്രീകരിച്ച് വിവിധ മത്സരപരീക്ഷകള്‍ വിജയിക്കാനുള്ള തീവ്രപരിശീലനക്ലാസുകള് ആരംഭിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മത്സരപരീക്ഷ പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നത്. പ്രീഎക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളുടെ മാതൃകയില്‍ കേരള പബ്ലിക്സര്‍വ്വീസ് കമ്മീഷന്, യൂണിയന് പബ്ലിക്സര്‍വ്വീസ് കമ്മീഷന്, ബാങ്കിംഗ് സര്‍വ്വീസ് പരീക്ഷകള്‍, സിവില്‍ സര്‍വ്വീസ്, വിവിധ കോഴ്സുകള്‍ക്കായുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്കായുള്ള പരിശീലനമാണ് ഇത്തരം കേന്ദ്രങ്ങളില്‍ മുസ്ലീംങ്ങള്‍ക്ക് മാത്രമായി നല്‍കുന്നത്.
ഉദ്യോഗവൃന്ദത്തിലെ മുസ്ലീംസമൂഹത്തിന്റെ ജനസംഖ്യാനുപാതികമായ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഭരണതലത്തില്‍ എന്തു തീരുമാനമെടുത്താലും കീഴ്ത്തട്ടില്‍ അതു നടപ്പിലാക്കാന്‍ ഗവണ്മെന്റിന് സാധിക്കുകയുള്ളു എന്ന് മുസ്ലീം സമുഹം തിരിച്ചറിയണമെന്ന നിര്‍ദ്ദേശമാണ് ജനങ്ങളിലേക്ക് ഇവര്‍ പകരുന്നത്.
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെയും പാലൊളി കമ്മറ്റി റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ ഭാരതത്തിലെ ജനസംഖ്യയുടെ പതിനാലുശതമാനം വരുന്ന മുസ്ലീംസമൂഹത്തിന് 2.4 ശതമാനം ഗവ. ഉദ്യോഗങ്ങളെ ലഭിച്ചിട്ടുള്ളു എന്നാണ് പ്രചരണം. ബാങ്കിംഗ്, റെയില്‍വേ, സിവില്‍സര്‍വ്വീസ് മേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം മുസ്ലീംസമൂഹത്തിനില്ലെന്നും ഈ രംഗങ്ങളില്‍ മുസ്ലീം ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ഇത്തരം പരിശീലനകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നുമാണ് പറയുന്നത്.
സംസ്ഥാനത്ത് ഇത്തരത്തില്‍ ഇപ്പോള്‍ ആറ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഏഴാമത്തെ കേന്ദ്രം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ന്യൂനപക്ഷക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി നവംബര്‍ 2 ന് രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. കൊല്ലം, കരുനാഗപ്പള്ളി, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട് എന്നിവിടിങ്ങളില്‍ ഓരോന്നും മലപ്പുറത്ത് രണ്ടുംകേന്ദ്രങ്ങളാണ് ഇപ്പോള്‍ മുസ്ലീംങ്ങള്‍ക്കായി പ്രത്യേക മത്സരപരീക്ഷാപരിശീലനം നല്‍കുന്നത്.
സര്‍ക്കാര്‍ സര്‍വീസുകളില്‍ മുസ്ലീംപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ഈ ആസൂത്രിത ശ്രമം വരുംനാളുകളില്‍ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന. സിവില്‍ സര്‍വീസ് അടക്കമുള്ള സര്‍ക്കാര്‍ സര്‍വ്വീസിന് പുറമേ പോലീസ്, സൈനികര്‍ തുടങ്ങിയ മേഖലകളിലും ഇത്തരം മതാധിഷ്ഠിത പരിശീലനകേന്ദ്രങ്ങള്‍ ഉടന്‍ തന്നെ പരസ്യമായി ആരംഭിച്ചേക്കാം. ഇപ്പോള്‍ തന്നെ ചില സംഘടനകളുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് കായിക പരിശീലനം നല്കി റിക്രൂട്ട്മെന്റ് റാലികളില്‍ പങ്കെടുപ്പിക്കുന്നു എന്ന് ആശങ്കകള്‍ ഉയരുന്നുണ്ട്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: