തൃശൂര്‍ : സഹകരണ കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര സഹകരണ പ്രദര്‍ശനത്തിന് ഇന്ന് തുടക്കമാകും. 20 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലാണ് നടക്കുക. നൂറ് വര്‍ഷത്തെ ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇരുന്നൂറില്‍ പരം സ്റ്റാളുകളും അമ്പത് വിപുലമായ പവലിയനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖാദി ഗ്രാമ വ്യവസായങ്ങളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ആയൂര്‍വേദം, അലോപ്പതി ഉള്‍പ്പെടുന്ന സേവന മേഖലകള്‍, പരമ്പരാഗത വ്യവസായങ്ങളുടേയും കുടില്‍ വ്യവസായങ്ങളുടേയും നിരവധി ശാഖകള്‍ ഗ്രാമീണ മേഖലകളിലെ ഏറെ അപൂര്‍വ്വമായ ഉത്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടാകും.
സഹകരണ ബാങ്കിങ്ങ് രംഗത്തെ വിജയകരമായ ഒരു നൂറ്റാണ്ടിന്റെ ചരിത്രം അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച സഹകരണ ഉത്പന്നങ്ങളുടെ ഉറവിടം, ലോക വിപണിയില്‍ ഇപ്പോഴും മാര്‍ക്കറ്റുള്ള ഗ്രാമീണ തൊഴില്‍ സംരംഭകരുടെ പ്രത്യേക ഉപകരണങ്ങള്‍ തുടങ്ങി ഏറെ സവിശേഷതകളുടെ സംയോജനമാണ് പ്രദര്‍ശനമെന്ന് പ്രൊഫ.എം.മാധവന്‍കുട്ടിയും സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ സുഭാഷ് ചന്ദ്രചാറ്റര്ജിയും പറഞ്ഞു. പ്രദര്‍ശനത്തോടനുബന്ധിച്ച് കലാഭവന്‍ മണി, എംജി ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: