തൃശൂര്‍ : ബസ് ചാര്‍ജ് വര്‍ധനയാവശ്യപ്പെട്ട് ഒരു വിഭാഗം ബസ്ഉടമകള്‍ ഇന്നു നടത്തുന്ന പണിമുടക്കില്‍ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ പങ്കെടുക്കില്ലെന്നു സംഘടനാ ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഭൂരിഭാഗം ബസുകളും കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സംഘടനകളില്പെട്ടതാണെന്നു ഭാരവാഹികള്‍ പറഞ്ഞു. ഒരു വിഭാഗം ഇന്നു പ്രഖ്യാപിച്ച പണിമുടക്ക് ജനങ്ങളെ വെല്ലുവിളിക്കുന്നതും ഗവണ്മെന്റിനെ പ്രകോപിപ്പിക്കാനുമാണെന്നും കോണ്‍ഫെഡറേഷന്‍ ജനറല്‍ കണ്‍വീനര്‍ ലോറന്‍സ് ബാബു. കഴിഞ്ഞ ഒന്‍പതിന് നടത്തിയ ചര്‍ച്ചയില്‍ വര്‍ധനവിന്റെ കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. വര്‍ധനവിനായുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനിരിക്കെ ഇത്തരമൊരു സമരപ്രഖ്യാപനം അനവസരത്തിലാണെന്ന് കോണ്‍ഫെഡറേഷന്‍ ആരോപിച്ചു. ഇന്ന് സിഐടിയു സംസ്ഥാനതലത്തില്‍ ബസ് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിന്റെ തണലില്‍ നിന്നു സമരം പ്രഖ്യാപിച്ചത് ഉചിതമായില്ലെന്നും കോണ്‍ഫെഡറേഷന്‍. ഇന്ന് സംസ്ഥാനത്തെ 95ശതമാനം ബസുകളും സര്‍വീസ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകാതെ എത്രയും വേഗം നടപടിയുണ്ടാകണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണ്‍വീനര്‍മാരായ ടി.ജെ.രാജു, ജോണ്സണ് പടമാടന്, വി.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: