കൊച്ചി: പറവൂര്‍ പീഡനക്കേസിലെ നാലാം പ്രതി ഉണ്ണികൃഷ്ണനും അഞ്ചാം പ്രതി നോബിയും പരാതിക്കാരിയെ വിസ്തരിക്കുന്ന വേളയില്‍ വിവരങ്ങള്‍ ചോദിക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി-2 അനുവദിക്കാത്തത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് സതീശ്ചന്ദ്രന്‍ തള്ളി.
പീഡനത്തിനിരയായ കുട്ടിയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് വിലക്കിയ കീഴ്ക്കോടതി തീരുമാനം ഹൈക്കോടതി ശരിവെച്ചു.
വിചാരണ പുരോഗമിക്കുന്ന വേളയില്‍ വീണ്ടും വാദിയെ (പരാതിക്കാരി) വിസ്തിരക്കേണ്ട ആവശ്യമില്ലെന്നും വാദിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നും കോടതി പറഞ്ഞു.
പീഡനക്കേസില്‍ ഇരയാകുന്നവരോട് അനാവശ്യ ചോദങ്ങള്‍ വീണ്ടും ചോദിക്കാന്‍ വേണ്ടി പെറ്റീഷന് ഫയല്‍ ചെയ്യുന്നത് ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്ക് വിചാരണക്ക് ശേഷം വേണമെങ്കില്‍ അപ്പീല്‍ കൊടുക്കാം. പെണ്‍കുട്ടിയെ വീണ്ടും വിസ്തിരക്കേണ്ട എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: