കൊച്ചി: മുസ്ലീംലീഗിനെ പ്രീണിപ്പിച്ച് മന്ത്രിസ്ഥാനം ലഭിക്കുന്നതിന് പിന്തുണ നേടാനാണ് ചെറിയ വായില്‍ വലിയ വിടുവര്ത്തമാനവുമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് ഇറങ്ങിയിരിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.വി. രാജേഷ് ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാല്‍ മന്ത്രിയാവണമെങ്കില്‍ ലീഗ് നേതാക്കളുടെ പ്രീതി നേടണം. ഇതിനാണ് ഐക്യരാഷ്ട്രസഭ പോലും അംഗീകരിച്ച ബാലഗോകുലത്തെയും ശ്രീകൃഷ്ണജയന്തിയെയും അവഹേളിക്കുവാന്‍ വിഷ്ണുനാഥ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയ സമവാക്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അനുയായിയാണ് എന്നും വിഷ്ണുനാഥ്. തനിക്ക് പറയുവാന്‍ കഴിയാത്ത കാര്യങ്ങള്‍ വിഷ്ണുനാഥിനെക്കൊണ്ട് പറയിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുമ്പും ശ്രമിച്ചിട്ടുണ്ട്. എന്‍എസ്എസ്, എസ്എന്‍ഡിപി ഐക്യസമയത്ത് തരംതാഴ്ന്ന പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുവാനായിരുന്നു ഈ യൂത്ത് നേതാവിന്റെ ശ്രമം.
അപ്രഖ്യാപിത നിയമന നിരോധനം, പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കല്‍, തൊഴിലില്ലായ്മ, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ യുവജനസമൂഹം നേരിടുമ്പോഴാണ് ഇത്തരത്തിലുള്ള തരംതാണ പ്രസ്താവനകള്‍ വിഷ്ണുനാഥ് നടത്തുന്നതെന്നും രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ലീഗിന്റെ ചട്ടുകമായ വിഷ്ണുനാഥിന് പൊതുസമൂഹം ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത്, സംസ്ഥാന സമിതി അംഗം ബാബു കരിയാട്, ഭാഷാ ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ സി.ജി. രാജഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: