കൊച്ചി: ചാരുംമൂട് എംജി നിലയത്തില്‍ പരേതനായ മോഹനന്റെയും ഉഷയുടെയും മകനായ ജിത്തുമോഹനെ കൊടുങ്ങല്ലൂരില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ മുന്‍ പിഡിപി പ്രവര്‍ത്തകനും എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ ആനാപ്പുഴ സ്വദേശി തോപ്പില്‍ വഹദിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബജ്രംഗദള് ആവശ്യപ്പെട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ജിത്തു നല്കിയ മരണമൊഴിയില്‍ വഹദ് തന്നെ മതംമാറാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കി തീകൊളുത്തി എന്നുമാണ് പറഞ്ഞിരിക്കുന്നത്.
ഒരാള്‍ നല്കുന്ന മരണമൊഴിയെത്തുടര്‍ന്ന് പ്രാഥമിക അന്വേഷണം പോലും നടത്താത്ത പോലീസ് ചാരുംമൂട് ജംഗ്ഷനില്‍ മൃതദേഹവുമായി നാമജപം നടത്തിയ ഹിന്ദുക്കള്‍ക്കെതിരെ മതവികാരം ഇളക്കിവിട്ടു എന്ന് പറഞ്ഞ് കേസെടുത്തത് ഹൈന്ദവജനതയോടുള്ള വെല്ലുവിളിയാണെന്ന് ബജ്രംഗദള് സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. ഷുക്കൂര്‍ വധക്കേസിലും ടിപി വധക്കേസിലും അമിതാവേശം കാണിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജിത്തുവിന്റെ വീട് സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സംയോജകന്‍ പി.ജി. കണ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: