കറുകച്ചാല്‍: ഒരു വിഭാഗം ചുമട്ടുതൊഴിലാളികളുടെ പിടിവാശിമൂലം കറുകച്ചാലിലെ വ്യാപാരികള്‍ പ്രതിസന്ധി നേരിടുന്നു. വ്യാപാരികള്‍ തങ്ങളുടെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാനുള്ള തയാറെടുപ്പിലാണ്. റബ്ബര്‍, മത്സ്യം, പച്ചക്കറി എന്നിവയുടെ കയറ്റിറക്കിലാണ് തൊഴിലാളികള്‍ കടുംപിടുത്തം കാണിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. മത്സ്യവും, പച്ചക്കറിയും രാവിലെ 6 മണിയോടെയാണ് കറുകച്ചാലില്‍ എത്തുന്നത്. പഴയകരാര്പ്രകാരം രാവിലെ 8.30 മുതല്‍ വൈകുന്നേരം 7 മണി വരെയാണ് തൊഴിലാളികളുടെ ജോലി സമയം. മത്സ്യവ്യാപാരികള്‍ വ്യാപാരികളുടെ സംഘടനയില്‍ അംഗമല്ല എന്നും തൊഴിലാളികള്‍ പറയുന്നു. 2012 സെപ്തം. മുതല്‍ 2014 ആഗസ്റ്റ് 31 വരെയുള്ള പുതുക്കിയ കരാര്‍ യൂണിയന് നേതാക്കളും വ്യാപാരിപ്രതിനിധികളും ഒപ്പുവച്ചെങ്കിലും അത് അംഗീകരിക്കാന്‍ തൊഴിലാളികള്‍ തയ്യാറാകാത്തതും പ്രതിസന്ധിക്കു കാരണമായി വ്യാപാരികള്‍ ആരോപിക്കുന്നു.
പുതിയ കരാര്‍ പ്രകാരം 20% കൂലി വര്‍ദ്ധനവു നല്‍കിയിട്ടും തൊഴിലാളികള്‍ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് വ്യാപാരികള്‍ ആ രോപിക്കുന്നു. എന്നാല്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് അമിതവിലവര്ദ്ധനവുണ്ടായിട്ടും ദീര്‍ഘകാല കരാര്‍ ഒപ്പിട്ട സ്ഥിതിക്ക് കയറ്റിറക്കുജോലി ചെയ്യാന്‍ ഞങ്ങള്‍ ബാദ്ധ്യസ്തരാണെന്ന് തൊഴിലാളികളും പറയുന്നു. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയിലുള്ള തൊഴിലാളികളാണ് ഇവിടെ കയറ്റിറക്കു നടത്തുന്നത്. സമയത്ത് പച്ചക്കറി ഇറക്കാതെ വന്നതിലുള്ള നഷ്ടം ആവശ്യപ്പെട്ട് വ്യാപാരികള്‍ ചുമട്ടുതൊഴിലാളി ബോര്‍ഡിന് അപേക്ഷ നല്‍കിയതായും വ്യാപാരി പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: