എരുമേലി: നാലുവശവും വലിയമലകളാല് ചുറ്റപ്പെട്ട ടൗണില്‍ നിന്നും 150 അടിയിലധികം ഉയരമുള്ള ഭൂരിഭാഗം പ്രദേശവും പാറക്കെട്ടാല് നിറഞ്ഞ കൊടിത്തോട്ടം കോളനി ഇന്ന് ആശങ്കയുടെ നിഴലിലാണ്. മഴയിലും കാറ്റത്തും ആടിയുലയുന്ന വൃക്ഷങ്ങളെപ്പോലെ ഇടിമിന്നലില്‍ കോളനി നിവാസികളും ജീവനുമായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇന്നും കൊടിത്തോട്ടം പിന്നോക്കകോളനിയില് കാണുന്നത്.
2005ല്‍ അന്നത്തെ വാര്‍ഡംഗമായ പ്രകാശ് പുളിക്കന്റെ നേതൃത്വത്തില്‍ മേഖലയില്‍ 6 ഇടിമിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചതൊഴിച്ചാല്‍ ഈ ദുരന്തമേഖലയ്ക്ക് മറ്റൊരു സംരക്ഷണവും ആരും നല്‍കിയിട്ടുമില്ല. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള കൊടിത്തോട്ടം കോളനിയില്‍ 100 മീറ്റര്‍ ചുറ്റളവില്‍ മാത്രം പ്രവര്‍ത്തിക്കുന്ന 6 എണ്ണം രക്ഷാകചാലകം മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. 2,60000 രൂപയുടെ ഫണ്ടുപയോഗിച്ച് രക്ഷാചാലകം സ്ഥാപിച്ചുവെങ്കിലും കൊടിത്തോട്ടം പോലുള്ള ഉയര്‍ന്ന മേഖലയില്‍ ഇതു മതിയാകില്ലെന്നാണ് പഞ്ചായത്തംഗങ്ങളും നാട്ടുകാരും പറയുന്നത്. ഇടിമിന്നല്‍ രക്ഷാചാലകത്തേക്കാള് വളര്‍ന്നു നില്ക്കുന്ന മരങ്ങള്‍ ഇതിനുമുകളില്‍ നില്ക്കുന്ന മൊബൈല്‍ ടവറുകള്‍ മൂലം സ്ഥാപിച്ച ചെറിയ ചാലകങ്ങള്‍ക്ക് രക്ഷയില്ലാതായതോടെ ജനജീവിതത്തിനും ഭീഷണിയായിത്തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: