കൊച്ചി: ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ ഉപഭോക്തൃകാര്യ സഹമന്ത്രി പ്രൊഫ. കെ.വി.തോമസ് അവകാശപ്പെട്ടു.
കേന്ദ്രം പൊതുവിതരണത്തിനായി നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹര്‍ക്ക് കിട്ടിയില്ലെങ്കില്‍ കാരണക്കാര്‍ക്കെതിരെ ആവശ്യസാധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ മാസം 29, 30 തീയതികളില്‍ ദല്‍ഹിയില്‍ ചേരുന്ന സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഭക്ഷ്യസുരക്ഷബില് നിയമമാകുന്നതോടെ രാജ്യത്തെ ഭക്ഷ്യസബ്സിഡി 1.12 ലക്ഷം കോടി രൂപയായി ഉയരുമെന്ന് തോമസ് പറഞ്ഞു. ഈ വര്‍ഷത്തെ സബ്സിഡി 99000 കോടി രൂപയാണ്. കേരളത്തിനുമാത്രം 2671.31 കോടി രൂപ സബ്സിഡിയായി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ദരിദ്ര വിഭാഗങ്ങള്‍ക്ക് പയര്‍, പരിപ്പ് വര്‍ഗങ്ങള്‍ കിലോയ്ക്ക് 20 രൂപയും ഭക്ഷ്യയെണ്ണയ്ക്ക് 15 രൂപയും സബ്സിഡി നല്കി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാകും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു }നിര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അഞ്ചു ലക്ഷം ടണ്‍ വീതം അരിയും ഗോതമ്പും സംഭരണ വിലയ്ക്കു }നല്‍കും. കേരളത്തില്‍ പൊതു വിതരണത്തിനെത്തിക്കുന്ന അരി പൂഴ്ത്തിവയ്ക്കുന്നുവെന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉന്നതതല ഉദ്യോഗസ്ഥ സംഘം 15 ദിവസത്തിനകം റേഷന്‍ കടകളിലും എഫ്സിഐ ഗോഡൗണുകളിലും പരിശോധന}നടത്തും.
അരി കിലോയ്ക്കു 12.80 രൂപയ്ക്കും ഗോതമ്പിന് 12.45 രൂപയ്ക്കുമാണു കര്‍ഷകരില്‍}നിന്നു സംഭരിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള }നടപടികളുടെ ഭാഗമായി ഇതേ വിലയ്ക്കുതന്നെ വിപണിയിലെത്തിക്കുകയാണു ലക്ഷ്യം. ഇതിനായാണ് അഞ്ചു ലക്ഷം ടണ്‍ വീതം അരിയും ഗോതമ്പും സംസ്ഥാനങ്ങള്‍ക്കു }നല്‍കുന്നത്. ഇതു കൂടാതെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്കീം അനുസരിച്ച് 70 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കൂടി പൊതു വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഫ്സിഐയുടേയും സംസ്ഥാന} സര്‍ക്കാറിന്റെയും പ്രതിനിധികള്‍ സംയുക്തമായി പരിശോധിച്ചു ഗുണനിലവാരമുള്ള ഭക്ഷ്യ ധാന്യം മാത്രമേ എടുക്കാവൂ. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ }നടപടി എടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികള്‍ക്കായി ലൂഡി ലൂയീസ് എം.എല്‍.എ. വാഹനം ഏറ്റുവാങ്ങി. മേയര്‍ ടോണി ചമ്മിണി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സെക്രട്ടറി പങ്കജ് അഗര്‍വാള്‍, ജി.സി.ഡി.എ. ചെയര്മാന് എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: