ആലപ്പുഴ: മദനിയെ എഴുന്നള്ളിച്ച് കൊണ്ടുനടന്നവര്‍ക്ക് ഹിന്ദു സാമുദായിക ഐക്യത്തെ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അജണ്ടയനുസരിച്ചല്ല നായരീഴവ ഐക്യം. വിശാല ഹിന്ദുഐക്യമാണ് ലക്ഷ്യം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതിനെ വര്‍ഗീയപരമായി കാണേണ്ടതില്ല. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും നിലനില്പിനും വേണ്ടിയുള്ള കൂട്ടായ്മയാണിത്. സംസ്ഥാനം ഭരിച്ച ഇടതു-വലത് മുന്നണികളുടെ ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഗണനയും അവഹേളനവുമാണ് സമുദായ ഐക്യത്തിന് പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഇക്കൂട്ടര്‍ വര്‍ഗീയതയുടെ പേരില്‍ വിമര്‍ശിക്കുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിചാരിച്ചാല്‍ നായരീഴവ ഐക്യം തകര്‍ക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: