ആലപ്പുഴ: സാമൂഹ്യനീതി ലഭിക്കണമെങ്കില്‍ ഹിന്ദുക്കളുടെ ഐക്യം അനിവാര്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരള ബ്രാഹ്മണസഭ 42-ാം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കള്‍ ജാതിയുടെ പേരില്‍ തമ്മിലടിക്കുന്നതാണ് രാഷ്ട്രീയക്കാരുടെ താല്പര്യം. ഇത് തിരിച്ചറിയണം. ജാതീയമായ പ്രത്യേകതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഹിന്ദുക്കള്‍ ഒന്നിച്ച് പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അയിത്തത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും പേരില്‍ തമ്മിലടിക്കേണ്ടവരല്ല ഹിന്ദുക്കള്‍. അക്കാലമെല്ലാം കഴിഞ്ഞു. നമ്മള് ഹിന്ദുക്കളാണെന്ന തിരിച്ചറിവുണ്ടായില്ലെങ്കില്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ നമ്മള്‍ക്ക് അര്‍ഹതപ്പെട്ടത് പോലും കൊണ്ടുപോകും. ഹിന്ദുക്കള്‍ അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കുമ്പോള്‍ ന്യൂനപക്ഷം ഒപ്പിട്ട് നേടിയെടുക്കുകയാണ്.
കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പറഞ്ഞ ലീഗിന്റെ ധാര്‍ഷ്ട്യത്തിന് കാരണം ഹിന്ദുക്കളുടെ അനൈക്യമാണ്. മുസ്ലീങ്ങള്‍ക്ക് സര്‍ക്കാരുകള്‍ വാരിക്കോരി കൊടുക്കുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം പോലും സര്‍ക്കാര്‍ ചെലവില്‍ അവര്‍ക്ക് നല്കുന്നു. ഭര്‍ത്താവ് മൊഴിചൊല്ലിയ സ്ത്രീകള്‍ക്ക് വീട് നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ നല്കുന്നു. ഹിന്ദുക്കള്‍ക്ക് യാചിച്ചാല് പോലും ഒന്നും ലഭിക്കുന്നില്ല.
മുസ്ലീങ്ങളുടെ വോട്ടു മാത്രമാണ് ലഭിച്ചിരുന്നതെങ്കില്‍ ലീഗുകാര്‍ക്ക് ഒരു മണ്ഡലത്തിലും കെട്ടിവെച്ച കാശ് പോലും ലഭിക്കില്ലായിരുന്നുവെന്ന് ഇബ്രാഹിംകുഞ്ഞുമാര് ഓര്‍ക്കണം. ഹിന്ദുക്കള്‍ വെറും വോട്ടുകുത്തികളായി മാറുന്നത് ഒഴിവാക്കണം. നമ്മുടെ താല്പര്യം സംരക്ഷിക്കുന്നവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അടുത്തിടെ 18 സ്പെഷ്യല്‍ സ്കൂളുകള്‍ എയ്ഡഡാക്കി മാറ്റിയത് കുഞ്ഞാലിക്കുട്ടിയും മാണിയും ഉമ്മന്‍ചാണ്ടിയും മാത്രമറിഞ്ഞായിരുന്നു. മറ്റു മന്ത്രിമാര്‍ ഉത്തരവിറങ്ങി കഴിഞ്ഞാണ് സംഭവമറിഞ്ഞത്. ചത്ത കുതിരയെന്ന് നെഹ്റു വിശേഷിപ്പിച്ച മുസ്ലീം ലീഗിനെ സിംഹമാക്കി മാറ്റിയത് ഇടത്-വലത് മുന്നണികളാണെന്നും ഹിന്ദുഐക്യത്തിനായി പരിശ്രമങ്ങള്‍ തുടരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് ഡോ.വി.രാമലിംഗം അധ്യക്ഷത വഹിച്ചു. മധ്യമേഖലാ പ്രസിഡന്റ് ഡോ.പി.എസ്.രാമന്, ഉത്തരമേഖലാ പ്രസിഡന്റ് എന്‍.ആര്.കൃഷ്ണമൂര്‍ത്തി, ദക്ഷിണമേഖലാ പ്രസിഡന്റ് എന്‍.ഹരിഹരന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.അനന്ത സുബ്രഹ്മണ്യം റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജി.വി.പതി കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജി.മണി സ്വാഗതം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: