കൊടുങ്ങല്ലൂര്‍ : കേരളത്തിലെ കലാലയങ്ങള്‍ ഇസ്ലാമിക തീവ്രവാദികളുടെ റിക്രൂട്ടിങ്ങ് കേന്ദ്രങ്ങളായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.അനീഷ്കുമാര്‍ നയിക്കുന്ന ജനജാഗ്രത യാത്രക്ക് കൊടുങ്ങല്ലൂരില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാര്‍ത്ഥി സമൂഹത്തിനിടയിലേക്ക് വനിതാ പോരാളികളെ ആസൂത്രിതമായി നിയോഗിച്ച് മതംമാറ്റശ്രമങ്ങള്‍ നടത്തിവരികയാണ്. ഇസ്ലാമിക തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനകളെ പോറ്റി വളര്‍ത്തിയ ഇടതു പക്ഷ സംഘടനകള്‍ക്ക് പ്രതിരോധിക്കാനാകാത്തവിധം കലാലയങ്ങളില്‍ ജിഹാദികള്‍ വേരുറപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
മതേതര മുഖംമൂടിയണിയുന്ന മുസ്ലീംലീഗിനും ജിഹാദി അജണ്ടയുണ്ടെന്നതിന്റെ തെളിവാണ് പട്ടാമ്പി സംസ്കൃത കോളേജില്‍ അറബി കോഴ്സുകള്‍ അനുവദിച്ചത്. പുതുതലമുറയെ ലൗജിഹാദിലൂടെയും ഭീഷണിയിലൂടെയും മതം മാറ്റുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ശശികലടീച്ചര്‍ പറഞ്ഞു. പോലീസ് മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ജില്ല കണ്‍വീനര്‍ കെ.സജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറി എം.ആര്.പ്രദീപ് ആമുഖ പ്രഭാഷണം നടത്തി. ജാഥ നായകന് വിവിധ സംഘടന നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി. സ്വീകരണത്തിന് എം.എം.അനീഷ്കുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: