കോട്ടയം: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനത്തേയും തീവ്രവാദികളേയും നിലക്ക് നിര്‍ത്താന്‍ സാധിക്കാത്ത ആഭ്യന്തര മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.അനീഷ്കുമാര്‍. സദാചാരപോലീസ് ചമഞ്ഞും വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നും ചുട്ടുകൊന്നും ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ നടപടിയെടുക്കാതെ മൗനം പാലിക്കുന്ന ആഭ്യന്തരമന്ത്രി രാജിവയ്ക്കുന്നതാണ് ഉചിതം. ഇസ്ലാമിക തീവ്രവാദികള്‍ സദാചാര പോലീസ് ചമഞ്ഞ് കേരളത്തിലെ ജനങ്ങളുടെ സമാധാന ജീവിതത്തിനും സ്വത്തിനും നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടും പോലീസും സര്‍ക്കാരും നിഷ്ക്രിയരായി നോക്കി നില്‍ക്കുകയാണ്.
ഇസ്ലാമിക തീവ്രവാദികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ജിത്തുവിന്റെയും കലാലയങ്ങളില്വച്ച് കുത്തേറ്റു മരിച്ച ചെങ്ങന്നൂരിലെ വിശാലിന്റേയും കണ്ണൂരിലെ സച്ചിന്റേയും കൊലപാതക കേസുകളുടെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുണ്ട്. പ്രണയത്തിന് ജിഹാദി കോടതി നല്കിയ തീവ്രവാദ ശിക്ഷയാണ് ഇസ്ലാമിക ഭീകരവാദികള്‍ കൊടുങ്ങല്ലൂരില്‍വച്ച് നടപ്പിലാക്കിയത്. നീതിനിര്‍വ്വഹണം നടത്തേണ്ട പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ജിത്തുവിന്റെ താലിബാന് വധം കേരള സമൂഹത്തെ നടുക്കികളഞ്ഞു. ജിത്തു വധക്കേസിലെ തീവ്രവാദബന്ധം അന്വേഷിക്കണം. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം.
വിശാല്‍ വധകേസിലും സച്ചിന് വധകേസിലും സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത സംശയമുളവാക്കുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ ദുരൂഹതകള്‍ ഉണ്ട്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുവാനാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതെ വൈകിക്കുന്നത്. രാഷ്ട്രീയ പിന്‍ബലത്തോടെ കേസന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നു. വിശാല്‍-സച്ചിന് വധക്കേസുകള്‍ ഉന്നതതല അന്വേഷണസംഘത്തെ ഏല്‍പ്പിച്ച് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം. വിശാല്‍-സച്ചിന് വധക്കേസുകള്‍ ഉന്നതതല അന്വേഷണത്തിനു വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് എബിവിപി നടത്തുന്ന ജനജാഗ്രതാ യാത്ര ഇന്നലെ കോട്ടയത്ത് പര്യടനം നടത്തി. വൈകിട്ട് കോട്ടയത്തു നടന്ന സ്വീകരണയോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
ജനജാഗ്രതായാത്ര ഇന്ന് രാവിലെ 9 മണിക്ക്് മുട്ടം പോളിടെക്നിക്ക്, 10ന് തൊടുപുഴ ടൗണ്‍, 11ന് മൂവാറ്റുപുഴ, 12ന് പെരുമ്പാവൂര്‍, 1ന് കളമശ്ശേരി, 3ന് പറവൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങും. വൈകിട്ട് 4.30ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: